ഗെയ്‌ലിനെയും വാട്‌സനേയും തകര്‍ത്ത 'പൂരന്റെ' വെടിക്കെട്ട് പൂരം; സിക്‌സറടി വീരന്മാരുടെ കൊമ്പൊടിച്ച ഇവനെ ഭയക്കണം!
Sports News
ഗെയ്‌ലിനെയും വാട്‌സനേയും തകര്‍ത്ത 'പൂരന്റെ' വെടിക്കെട്ട് പൂരം; സിക്‌സറടി വീരന്മാരുടെ കൊമ്പൊടിച്ച ഇവനെ ഭയക്കണം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd June 2024, 12:41 pm

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8പോരാട്ടത്തില്‍ അമേരിക്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഒമ്പത് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഇന്ന് കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 19.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി വിന്‍ഡീസ് വിജയിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷായി ഹോപ്പിന്റെ മിന്നും പ്രകടനത്തിലാണ് വിന്‍ഡീസ് വിജയം അനായാസമാക്കിയത്. പുറത്താകാതെ 8 സിക്‌സും നാല് ഫോറുമടക്കം 82 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 210.26 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

Also Read: അരുന്ധതി റോയ്‌ക്കെതിരെ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കണം; നിവേദനവുമായി 200ലേറെ വരുന്ന ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ

ജോണ്‍സന്‍ കാര്‍ലസ് 14 റണ്‍സിന് മടങ്ങിയപ്പോള്‍ നിക്കോളാസ് പൂരന്‍ 12 പന്തില്‍ 27 റണ്‍സും നേടി ഹോപ്പിന് കൂട്ടുനിന്നു ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു. 225 എന്ന തകര്‍പ്പന്‍ റണ്‍റേറ്റിലായിരുന്നു പൂരന്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. മൂന്ന് സിക്‌സും ഒരു ഫോറും അടക്കമാണ് പൂരന്‍ ആറാടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ ട്ടേവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിക്കുന്ന താരം എന്ന ബഹുമതിയാണ് നിക്കോളാസ് പൂരനെ തേടിയെത്തിയത്. വിന്‍ഡീസിന്റെ സിക്‌സടി വീരന്‍ ക്രിസ് ഗെയ്‌ലിനെ മറികടന്നാണ് പൂരന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിക്കുന്ന താരം , സിക്‌സര്‍, വര്‍ഷം

നിക്കോളാസ് പൂരന്‍ – 17* – 2024

ക്രിസ് ഗെയ്ല്‍ – 16 – 2012

മാര്‍ലണ്‍ സാമുവല്‍സ് – 15 – 2012

ഷേയ്ന്‍ വാടസന്‍ – 15 – 2012

Also Read: ഞാന്‍ പ്രണവിന്റെ നായിക ആയതില്‍ അവര്‍ അണ്‍കംഫേര്‍ട്ടായിരുന്നു: ദര്‍ശന രാജേന്ദ്രന്‍

മത്സരത്തില്‍ ആന്‍ഡ്രീസ് ഗോസ് നേടിയ 29 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ആണ് അമേരിക്കയ്ക്ക് തുണയായത്. നിതീഷ് കുമാര്‍ 20 റണ്‍സ് നേടിയപ്പോള്‍ മിലിന്ദ് കുമാര്‍ 19 റണ്‍സിന് നേടി. ഷഡ്‌ലി വാന്‍ സ്‌കല്‍വിക് 18 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അവസാന ഘട്ടത്തില്‍ 6 പന്തില്‍ 14 റണ്‍സ് നേടിയ അലി ഖാന്‍ പുറത്താകാതെ നിന്നു.

വിന്‍ഡീസ് ബൗളിങ്ങില്‍ ആന്ദ്രേ റസല്‍, റോസ്റ്റോണ്‍ ചെയ്‌സ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഗുടകേഷ് മോട്ടി ഒരു വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ചെയ്‌സ് നാല് ഓവറില്‍ 19 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. മറുഭാഗത്ത് റസല്‍ 3.5 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

 

Content Highlight: Nicholas Pooran In Record Achievement