Advertisement
India
ഭീമാ കൊറേഗാവ് കേസ്; ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ വസതിയില്‍ റെയ്ഡ്; ലാപ്‌ടോപും പുസ്തകങ്ങളും പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 10, 10:40 am
Tuesday, 10th September 2019, 4:10 pm

പൂനെ: ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ദല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഹാനി ബാബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. റെയ്ഡ് നടത്തിയ കാര്യം പൊലീസ് തന്നെ സ്ഥീകരിച്ചിട്ടുണ്ട്. പരിശോധന നടത്തിയിട്ടുണ്ടെന്നും അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ലെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ശിവരാജ് പവാര്‍ പറഞ്ഞു.

” എല്‍ഗാര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ നോയിഡയിലെ വസതിയില്‍ പരിശോധന നടത്തിയിട്ടുണ്ട്. പൂനെയിലെ വിശ്വംബര്‍ഗ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ ലാപ്‌ടോപ്പും പുസ്തകങ്ങളും പിടിച്ചെടുത്തിട്ടുണ്ട്”- എന്നാണ് പൊലീസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭീമാ കൊറെഗാവ് കേസില്‍ ഭര്‍ത്താവ് ഹാനി ബാബുവിനു ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൂനെ പോലിസ് സെര്‍ച്ച് വാറണ്ടൊന്നുമില്ലാതെ വീട്ടില്‍ കയറി പരിശോധന നടത്തിയതെന്ന് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും ഹാനി ബാബുവിന്റെ ഭാര്യയുമായ ജെനി റൊവീന ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ചിരുന്നു.

ആറു മണിക്കൂറോളം വീട്ടില്‍ പരിശോധന നടത്തിയ പോലിസ് സംഘം മൂന്ന് പുസ്തകങ്ങള്‍, ലാപ് ടോപ്, ഫോണ്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ ഡ്രൈവുകള്‍ എന്നിവ എടുത്തുകൊണ്ടുപോയതായും ജെനി റൊവീന ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമ കോറിഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2018 ജനുവരി ദലിതര്‍ക്കെതിരെ മറാത്ത വിഭാഗക്കാരുടെ അക്രമവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും ഇവരടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണമായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ത്തിയത്.