'മറ്റ് സിനിമകളില്‍ നിന്ന് മൊത്തം സീനുകള്‍ അടക്കം കോപ്പിയടിച്ചു, ഒരു വാക്ക് പോലും സൂചിപ്പിക്കാതെ'; പാരസൈറ്റിനെതിരെ പറഞ്ഞ രാജമൗലിക്കെതിരെ സംവിധായകന്‍
indian cinema
'മറ്റ് സിനിമകളില്‍ നിന്ന് മൊത്തം സീനുകള്‍ അടക്കം കോപ്പിയടിച്ചു, ഒരു വാക്ക് പോലും സൂചിപ്പിക്കാതെ'; പാരസൈറ്റിനെതിരെ പറഞ്ഞ രാജമൗലിക്കെതിരെ സംവിധായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th April 2020, 7:26 pm

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ബോറടിപ്പിച്ചുവെന്ന് അഭിപ്രായപ്പെട്ട പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലിക്കെതിരെ പ്രതികരിച്ച് മറ്റൊരു സംവിധായകന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മിതായി എന്ന ചിത്രത്തിന്റെ സംവിധായകനായ പ്രശാന്ത് കുമാറാണ് രാജമൗലിയെ വിമര്‍ശിച്ചത്.

‘മറ്റെന്തിനേക്കാള്‍ മൗലികമായ കലാസൃഷ്ടിയാണ് പാരസൈറ്റ്. മൗലികത കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നു, പ്രത്യേകിച്ച് ഭാഷാ തടസങ്ങളില്ലാതെ അത് ശക്തമാണ്. മറ്റേത് വിദേശ ചിത്രങ്ങളേക്കാളും മികച്ച രീതിയിലാണ് പാരസൈറ്റ്. മൗലികതയെ കുറിച്ച് സംസാരിക്കുമ്പോള്‍, ഞാന്‍ നിങ്ങളുടെ നിരവധി ചിത്രങ്ങളിലെ സന്ദര്‍ഭങ്ങളിലേക്ക് വരാം. സൈ എന്ന ചിത്രം തന്നെ ഉദാഹരണമായി എടുക്കാം, നിങ്ങള്‍ മറ്റ് സിനിമകളില്‍ നിന്ന് മൊത്തം സീനുകള്‍ അടക്കം കോപ്പിയടിച്ചു. അതും ഒരു വാക്ക് പോലും സൂചിപ്പിക്കാതെ. മറ്റൊരു സംവിധായകരും അതിനെ കുറിച്ച് പറഞ്ഞ് വന്നത് ഞാന്‍ കേട്ടിട്ടില്ല. അതിന് കാരണം പരസ്പര ബഹുമാനം ഉള്ളതുകൊണ്ടാണ്. ഒരു സിനിമ കാണണമെങ്കില്‍ പ്രത്യേക അവസ്ഥയും മാനസിക താല്‍പര്യവും വേണമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍ പാരസൈറ്റ് പോലുള്ള ചിത്രങ്ങള്‍ കാണാനുള്ള മാനസികാവസ്ഥ താങ്കള്‍ക്ക ഉണ്ടായിട്ടുണ്ടാവില്ല’, എന്നായിരുന്നു പ്രശാന്ത് കുമാറിന്റെ പ്രതികരണം.

തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാരസൈറ്റ് കണ്ട് തനിക്ക് ബോറടിച്ചുവെന്ന് സംവിധായകന്‍ പറഞ്ഞത്.

ചിത്രം പകുതിയെത്തിയപ്പോഴേക്കും താന്‍ ഉറങ്ങിപ്പോയതായും രാജമൗലി പറഞ്ഞു.

മികച്ചചിത്രത്തിനും മികച്ച സംവിധായകനുമടക്കമുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം ലഭിച്ച ചിത്രമാണ് പാരാസൈറ്റ്.
ജോക്കര്‍, 1917, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, ഐറിഷ് മാന്‍ തുടങ്ങിയ മികച്ച ചിത്രങ്ങളോട് മത്സരിച്ചായിരു പാരസൈറ്റ് ഒസ്‌കാര്‍ നേടിയത്.

ബോങ് ജൂന്‍ ഹോ ആണ് ചിത്രം സംവിധാനം ചെയ്തത്. 92 വര്‍ഷത്തെ ഓസ്‌കര്‍ ചരിത്രത്തില്‍ ഹോളിവുഡിന് പുറത്തുനിന്നുള്ള ഒരു ഫീച്ചര്‍ ചിത്രത്തിന് മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം ലഭിക്കുന്നത് ആദ്യമായിട്ടാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.