പാകിസ്ഥാനെ തോല്‍പ്പിച്ചത് അവനാണ്; വിമര്‍ശനവുമായി ആകാശ് ചോപ്ര
Sports News
പാകിസ്ഥാനെ തോല്‍പ്പിച്ചത് അവനാണ്; വിമര്‍ശനവുമായി ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th June 2024, 12:40 pm

ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തിലും ആതിഥേയരായ അമേരിക്ക തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഡാല്ലസ് ടെക്സാസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് യു.എസ്.എ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്. ഒടുവില്‍ ആവേശകരമായ സൂപ്പറോവറില്‍ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് ഒരു വിക്കറ്റിന് 13 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

മത്സരത്തില്‍ പാകിസ്ഥാന് വേണ്ടി 43 പന്തില്‍ 44 റണ്‍സ് നേടിയാണ് പുറത്തായത്. ഇപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ഇന്നിങ്‌സിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പാകിസ്ഥാന്‍ തോല്‍വിക്ക് കാരണം ബാബര്‍ കളിച്ച ഇന്നിങ്‌സാണെന്നാണ് ചോപ്ര പറയുന്നത്.

‘പാകിസ്ഥാന്‍ നന്നായി ബാറ്റുചെയ്യാന്‍ കഴിഞ്ഞില്ല, സ്റ്റീവന്‍ ടെയ്‌ലറുടെ അവിശ്വസനീയമായ ക്യാച്ച് മുഹമ്മദ് റിസ്വാനെ പുറത്താക്കി, ഫഖര്‍ സമാന്‍ പന്ത് സ്‌കൂപ്പുചെയ്യാന്‍ ശ്രമിച്ച് പുറത്തായി, ഉസ്മാന്‍ ഖാന്‍ അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്.’ അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ സമ്മര്‍ദത്തിലാണെന്ന് സമ്മതിക്കുമ്പോള്‍, ബാബറിന് ഷദാബ് ഖാനെപ്പോലെ ആക്രമിച്ച് ബാറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

‘മറുവശത്ത് നിന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ നിങ്ങള്‍ തീര്‍ച്ചയായും ആ ഘട്ടത്തില്‍ അല്‍പ്പം ശ്രദ്ധയോടെ കളിക്കേണ്ടതായിരുന്നു എന്നതാണ് സത്യം, വിക്കറ്റുകള്‍ വീഴുന്നുണ്ടെങ്കിലും നിങ്ങള്‍ ക്ലാസാണ് കളിക്കുന്നതെന്ന് ഓര്‍ക്കണമായിരുന്നു. പിച്ചില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്ക് കുറച്ചുകൂടി ആധിപത്യം സ്ഥാപിക്കാമായിരുന്നു, ഷദാബിന് ആ ജോലി ചെയ്യാന്‍ കഴിയുമെങ്കില്‍, ബാബറിനും അത് ചെയ്യാന്‍ കഴിയും,’അദ്ദേഹം വിശദീകരിച്ചു.

 

 

Content Highlight: Akash Chopra Talking About Babar Azam