Advertisement
national news
'അജിത്ത് പവാറുള്‍പ്പെടെ ആറ് എം.എല്‍.എമാര്‍ മാത്രം ബി.ജെ.പി പക്ഷത്ത്'; എന്‍.സി.പി എം.എല്‍.എമാരെ തിരികെയെത്തിക്കുമ്പോള്‍ അജിത്ത് പവാര്‍ വീട്ടില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 23, 02:45 pm
Saturday, 23rd November 2019, 8:15 pm

മുംബൈ: തങ്ങളുടെ 54 എം.എല്‍.എമാരില്‍ അജിത്ത് പവാറുള്‍പ്പെടെ ആറ് എം.എല്‍.എമാര്‍ മാത്രമാണ് ബി.ജെ.പി പക്ഷത്തുള്ളതെന്ന് എന്‍.സി.പി. ഇവരും മടങ്ങിയെത്തുമെന്നും ശരത് പവാറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രതികരിച്ചു.

ഒമ്പത് എം.എല്‍.എമാരാണ് അജിത്ത് പവാറിനും ബി.ജെ.പിക്കും പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹിയിലേക്ക് പോയത്. ഇവരില്‍ ആറ് പേര്‍ മാത്രമേ ഇപ്പോള്‍ ദല്‍ഹിയില്‍ തുടരുന്നുള്ളൂ എന്നാണ് എന്‍.സി.പി പറയുന്നത്.

അതേ സമയം എന്‍.സി.പി വിമത എം.എല്‍.എമാരെ തിരികെ കൊണ്ടുവരാന്‍ കഠിനശ്രമം നടത്തുന്നതിനിടെ അജിത്ത് പവാര്‍ സ്വവസതിയിലാണുള്ളത്.

വിമത എം.എല്‍എമാരുടെ മടങ്ങി വരവിനേക്കാളേറെ എന്‍.സി.പിക്ക് സന്തോഷമുണ്ടാക്കിയത് വിമത പക്ഷത്താണെന്ന് കരുതിയിരുന്ന മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെയുടെ വരവാണ്. ധനഞ്ജയ് മുണ്ഡെയുടെ മടങ്ങിവരവോടെ എന്‍.സി.പി ക്യാമ്പ് സന്തോഷത്തിലായി.

ഇന്‍ഷാ അള്ളാ എന്നായിരുന്നു ധനഞ്ജയ് മുണ്ഡെയുടെ മടങ്ങിവരവിനോട് എന്‍.സി.പി നേതാവ് സുപ്രിയ സുലേയുടെ പ്രതികരണം ഇന്‍ഷാ അള്ളാ എന്നായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പിയ്ക്കകത്ത് വലിയ സ്വാധീനമുള്ള ധനഞ്ജയ് മുണ്ഡെ അജിത്ത് പവാറിനോടൊപ്പം ഉണ്ടായാല്‍ എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ സാധ്യതതയുണ്ടെന്നാണ് വിലയിരുത്തിയിരുന്നത്.

എന്നാല്‍ ഇന്ന് വൈകീട്ട് വൈ.ബി ചവാന്‍ സെന്ററില്‍ ചേര്‍ന്ന എന്‍.സി.പി യോഗത്തിലെത്തി ശരത് പവാറിനെ കണ്ടതോടെയാണ് എന്‍.സി.പി ക്യാമ്പുകളില്‍ ആശ്വാസമായത്.

അന്തരിച്ച ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകളായ പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് മുണ്ഡെ നിയമസഭയിലേക്ക് ജയിച്ചു കയറിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ