ചരിത്രം സൃഷ്ടിച്ച് സഞ്ജു; സ്വന്തമാക്കിയത് ധോണിക്ക് പോലും നേടാന്‍ കഴിയാത്ത ഇടിവെട്ട് റെക്കോഡ്
Sports News
ചരിത്രം സൃഷ്ടിച്ച് സഞ്ജു; സ്വന്തമാക്കിയത് ധോണിക്ക് പോലും നേടാന്‍ കഴിയാത്ത ഇടിവെട്ട് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 6:25 pm

സിംബാബ് വേക്കെതിരെയുള്ള ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഹരാരെയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞപ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.

എന്നാല്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്‌സ്വാളിനെ പറഞ്ഞയച്ചു ക്യാപ്റ്റന്‍ വിക്കറ്റ് നേടി. അഞ്ചു പന്തില്‍ 12 റണ്‍സായിരുന്നു താരം നേടിയത് 240 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. പിന്നീട് 14 റണ്‍സിന് അഭിഷേക് ശര്‍മയെ മൂന്നാം ഓവറില്‍ ബ്ലെസിങ് മുസരാബാനി പുറത്താക്കി. ശേഷം 13 റണ്‍സ് നേടിയ ഗില്ലിനെ റിച്ചാര്‍ഡ് ഗരാവ റാസയുടെ കയ്യിലെത്തിച്ചു.

വിക്കറ്റ് തകരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍ കോമ്പോയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണും റിയാന്‍ പരാഗും ക്രീസിലെത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ 24 പന്തില്‍ 22 റണ്‍സ് നേടി പുറത്തായപ്പോള്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമാണ് കാണാന്‍ സാധിച്ചത്.

45 പന്തില്‍ നാല് സിക്‌സറും ഒരു ഫോറും അടക്കം 58 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെ ഒരു ചരിത്ര നേട്ടമാണ് സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിച്ചത്. സിംബാബ്‌വേക്കെതിരെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ആദ്യ അര്‍ധ സെഞ്ച്വറിയാണ് സഞ്ജുവിന് സ്വന്തമാക്കാന്‍ സാധിച്ചത്. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത റെക്കോഡാണ് സഞ്ജു നേടിയത്.

സഞ്ജുവിന് ശേഷം ഇറങ്ങിയ ശിവം ദുബെ 12 പന്തില്‍ രണ്ട് സിക്‌സും ഫോറും വീതം അടിച്ച് 26 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. റിങ്കു സിങ് ഒമ്പത് പന്തില്‍ 11 റണ്‍സും നേടി.

സിംബാബ്വേക്ക് വേണ്ടി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, റിച്ചാര്‍ഡ് ഗരാവ, ബ്രണ്ടന്‍ മവൂട്ട എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്ലെസിങ് മുസാരബാനി രണ്ട് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി

 

Content Highlight: Sanju samson In Big Record Achievement Against Zimbabwe