ഇതരസമുദായക്കാരന്റെ വീട്ടില്‍ പോയി, ഭക്ഷണം കഴിച്ചു; വയോധികന്റെ കാല്‍ സഹോദരി പുത്രന്‍ വെട്ടി മാറ്റി
Kerala News
ഇതരസമുദായക്കാരന്റെ വീട്ടില്‍ പോയി, ഭക്ഷണം കഴിച്ചു; വയോധികന്റെ കാല്‍ സഹോദരി പുത്രന്‍ വെട്ടി മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th September 2019, 7:45 am

മറയൂര്‍: ഇതരസമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് അറുപത്തെട്ടുകാരന്റെ കാല്‍ സഹോരദരപുത്രന്‍ വെട്ടിമാറ്റി. കര്‍ശനാട് സ്വദേശിയായ മുത്തുപാണ്ടിയുടെ(68) കാലിന്റെ മുട്ടിന് താഴെയാണ് വെട്ടിമാറ്റിയത്. സഹോദര പുത്രനും പ്രതിയുമായ മുരുകന്‍ ഒളിവിലാണ്. തമിഴ് തേവര്‍ സമുദായത്തില്‍പ്പെട്ടവരാണിവര്‍.

കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്‍പിലെ തിണ്ണയില്‍ ഇരിക്കുകയായിരുന്ന മുത്തുപാണ്ടിയെ വാക്കത്തിയുമായി വന്ന മുരുകന്‍ ആളുകള്‍ നോക്കി നില്‍ക്കെ വെട്ടുകയായിരുന്നു. ശേഷം ഓട്ടോയില്‍ കയറി പ്രതി രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ 9-45 നായിരുന്നു സംഭവം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പതിനഞ്ച് മിനിറ്റോളം ചോര വാര്‍ന്ന് കിടന്ന മുത്തുപാണ്ടിയെ മറയൂര്‍ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയയായിരുന്നു. മുരുകനെ ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂര്‍ ഫിംസിലേക്ക് മാറ്റി.

മറ്റ് സമുദായക്കാരുടെ വീട്ടില്‍ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകന്‍ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ