മേയറെ സി.പി.ഐ.എം രംഗത്തിറക്കിയപ്പോള്‍ മുന്‍ എം.എല്‍.എയുമായി കോണ്‍ഗ്രസ്?; വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന്റെ സാധ്യത മങ്ങി
KERALA BYPOLL
മേയറെ സി.പി.ഐ.എം രംഗത്തിറക്കിയപ്പോള്‍ മുന്‍ എം.എല്‍.എയുമായി കോണ്‍ഗ്രസ്?; വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന്റെ സാധ്യത മങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2019, 10:36 am

വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായെത്താനുള്ള മുന്‍ എം.പി പീതാംബര കുറുപ്പിന്റെ സാധ്യത മങ്ങുന്നു. മുന്‍ എം.എല്‍.എ കെ മോഹന്‍കുമാറിന്റെ പേരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. പാലക്കാടുണ്ടായിരുന്ന മോഹന്‍കുമാര്‍ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

പീതാംബരകുറുപ്പിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് മോഹന്‍കുമാറെന്ന പേരിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്. എന്നാല്‍ ഇപ്പോഴും മോഹന്‍കുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സമയമായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

കെ. മുരളീധരന്‍ പീതാംബരകുറുപ്പിന് വേണ്ടിയാണ് നിലകൊണ്ടിരുന്നത്. അതിനാല്‍ മുരളീധരനെ കൂടി അനുനയിപ്പിച്ചേ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന് കഴിയുകയുള്ളൂ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ തിരുവവനന്തപുരത്ത് ഉള്ള മുരളീധരനുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. എങ്കിലും ഇനി പീതാംബരകുറുപ്പ് സ്ഥാനാര്‍ത്ഥിയായി വരാനുള്ള സാധ്യത തുലോം കുറവാണെന്നാണ് കരുതുന്നത്.

സി.പി.ഐ.എമ്മിന്റെ കോട്ടയായിരുന്നു വട്ടിയൂര്‍ക്കാവ്. പഴയ തിരുവനന്തപുരം നോര്‍ത്ത് മണ്ഡലം. ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് എം. വിജയകുമാര്‍ നിയമസഭ സ്പീക്കറും മന്ത്രിയുമൊക്കെ ആയത്. മണ്ഡലം വട്ടിയൂര്‍ക്കാവ് ആയപ്പോള്‍ കെ. മുരളീധരന്‍ ഇവിടെ മത്സരിക്കാനെത്തി. ആദ്യ തവണ ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി എം.എല്‍.എയായി. അഞ്ച് വര്‍ഷത്തിന് ശേഷം മുരളീധരന്‍ രണ്ടാമതും മത്സരത്തിനിറങ്ങുമ്പോള്‍ ബി.ജെ.പിയും മണ്ഡലത്തില്‍ തങ്ങളുടെ ശക്തി വര്‍ധിപ്പിച്ചിരുന്നു. മുരളീധരന്‍ ഏഴായിരം വോട്ടുകള്‍ക്ക് രണ്ടാം തവണ വിജയിക്കുമ്പോള്‍ എതിരാളി സി.പി.ഐ.എം ആയിരുന്നില്ല. ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍ ആയിരുന്നു. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ടി.എന്‍ സീമ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ