അന്ന് ആസിഫ് വളരെ നെര്‍വസായിരുന്നു, എന്നോട് ക്രഷ് ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്: മംമ്ത മോഹന്‍ദാസ്
Entertainment news
അന്ന് ആസിഫ് വളരെ നെര്‍വസായിരുന്നു, എന്നോട് ക്രഷ് ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്: മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th February 2023, 2:03 pm

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിച്ചെത്തുന്ന പുതിയ ചിത്രമാണ് മഹേഷും മാരുതിയും. കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇതിനുമുമ്പ് ഇരുവരും അഭിനയിച്ചത്.

കഥ തുടരുന്നു എന്ന സിനിമയില്‍ ഒരു പാട്ട് സീനില്‍ മാത്രമെ തങ്ങള്‍ക്ക് ഒരുമിച്ചുള്ള സീനുള്ളൂവെങ്കിലും ആസിഫ് മനോഹരമായി ആ ഗാനരംഗം ചെയ്തിട്ടുണ്ടെന്ന് മംമ്ത പറഞ്ഞു.

ആ പാട്ട് സീനില്‍ അഭിനയിക്കുമ്പോള്‍ ആസിഫിന് ടെന്‍ഷനുണ്ടായിരുന്നുവെന്നും പാട്ട് ഹിറ്റായ ശേഷമാണ് തന്നോട് ക്രഷുണ്ടായിരുന്ന കാര്യം ആസിഫ് അഭിമുഖങ്ങളില്‍ പറഞ്ഞതെന്നും മംമ്ത പറഞ്ഞു. റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആസിഫും ഞാനും അയല്‍ക്കാരാണ്. അതിനാല്‍ അപരിചിതത്വം ഇല്ല. പക്ഷെ സ്‌ക്രീനില്‍ വീണ്ടും ഒരുമിച്ചെത്തുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ ആസിഫിന് വന്നിട്ടുണ്ട്. കഥ തുടരുന്നു എന്റെ സിനിമയായിരുന്നു. അതിനകത്ത് ആസിഫ് വന്ന് മനഹോരമായ ഗാനരംഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങള്‍ തോന്നിയേക്കാം. ഞാനപ്പോഴേക്കും കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. ആസിഫിന് നല്ല ടെന്‍ഷനുണ്ടായിരുന്നു.

പാട്ട് സീന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു. അഭിനയം ഓക്കെ. ബൃന്ദ മാസ്റ്റര്‍ ഒരു സ്വീറ്റ് ഹാര്‍ട്ടാണ്. കലാ മാസ്റ്ററായിരുന്നെങ്കില്‍ ടോര്‍ച്ചര്‍ അനുഭവിച്ചേനെയെന്ന് ഞാന്‍ അന്ന് ആസിഫിനോട് പറഞ്ഞു.

ബൃന്ദ മാസ്റ്റര്‍ യൂസ് യുവര്‍ ഐസ് എന്ന് പറയുന്നുണ്ടായിരുന്നു. ആസിഫിന് ഉള്ളില്‍ ഫീലിംഗ്‌സുണ്ടെന്ന് അറിയാം. പക്ഷെ കണ്ണിലോട്ട് വരുന്നില്ല. അടുത്ത് നിന്നുള്ള ഷോട്ടുണ്ടായിരുന്നു. അന്ന് ആള്‍ വളരെ നെര്‍വസായിരുന്നു.

ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതൊയൊരു അഭിമുഖത്തില്‍ പറഞ്ഞത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയര്‍ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു എന്റെ പ്രതികരണം. അത് ഓര്‍മ്മിക്കാനുള്ള നല്ല നിമിഷമായിരുന്നു. ആസിഫ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മെച്വൂര്‍ ആവുന്നത് ഞാന്‍ കണ്ടു. അവന്റെ കുറച്ച് സിനിമകള്‍ കണ്ടു. ആക്ടറെന്ന നിലയില്‍ ഇവോള്‍വ് ചെയ്തത് തിരിച്ചറിഞ്ഞു,” മംമ്ത പറഞ്ഞു.

content highlight: actress mamtha about asif ali