National
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ശക്തമായി നടക്കുന്നുവെന്ന് മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 26, 12:46 pm
Sunday, 26th August 2018, 6:16 pm

ന്യൂദല്‍ഹി: രാജ്യത്തെ നിയമസഭ തെരഞ്ഞെടുപ്പും, ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ മന്‍ കി ബാത്ത് പരിപാടിയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പ്രധാന മന്ത്രി പറഞ്ഞത്.

ഈ ചര്‍ച്ചകള്‍ കാണിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയെയാണെന്നും മോദി പറഞ്ഞു. ഈ വര്‍ഷം ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പ്രസ്താവന.


ALSO READ: “അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധകക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം”; ഇടതുപക്ഷത്തിന് ഒരുപാട് ചെയ്യാനുണ്ടെന്ന് അമര്‍ത്യാസെന്‍


ഈ മാസമാദ്യം ഒരു ഡസനിലധികം സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ ആലോചിക്കുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നായിരുന്നു ഇവരുടെ നിലപാട്.

ബി.ജെ.പി, അകാലിദള്‍, അണ്ണാ ഡി.എം.കെ, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി എന്നിവര്‍ ഈ തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ, തെലുങ്ക് ദേശം പാര്‍ട്ടി, സി.പി.ഐ.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ ഈ നീക്കത്തിന് എതിരാണ്.


ALSO READ: നാനാതുറകളില്‍ നിന്നുള്ളവര്‍ കേരളത്തിന് സഹായവുമായി വന്നു; ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നു പ്രധാനമന്ത്രി


ഇങ്ങനെയൊരു നീക്കം നടത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്തിന്റെ നിലപാട്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 24 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് വേണ്ടിവരിക.