കേരളത്തിൽ ഹമാസ് നേതാവ് ഓൺലൈനിൽ പങ്കെടുത്ത പരിപാടി; ഇന്ത്യ ഹമാസിനെ തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നെങ്കിൽ സംഭവിക്കുമായിരുന്നില്ല: ഇസ്രഈൽ അംബാസിഡർ
Kerala News
കേരളത്തിൽ ഹമാസ് നേതാവ് ഓൺലൈനിൽ പങ്കെടുത്ത പരിപാടി; ഇന്ത്യ ഹമാസിനെ തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നെങ്കിൽ സംഭവിക്കുമായിരുന്നില്ല: ഇസ്രഈൽ അംബാസിഡർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th November 2023, 9:37 am

ന്യൂദൽഹി: ഇന്ത്യ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നെങ്കിൽ കേരളത്തിൽ ഒരു ഫലസ്തീൻ അനുകൂല സമ്മേളനത്തിൽ ഹമാസ് നേതാവ് ഖാലിദ് മഷ്അൽ പങ്കെടുത്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഇന്ത്യയിലെ ഇസ്രഈൽ അംബാസിഡർ നവോർ ഗിലോൺ.

മുംബൈയിലെ 26/11 ഭീകരാക്രമണത്തിലെ ലഷ്‌കർ ഇ തൊയ്ബയുടെ (എൽ.ഇ.ടി) പങ്ക് ചൂണ്ടിക്കാട്ടി ഇസ്രഈൽ അവരെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് പോലെ ഇന്ത്യയും നടപടി സ്വീകരിക്കണമെന്ന് നവോർ ഗിലോൺ പറഞ്ഞു.

‘ഞങ്ങൾ ചെയ്യേണ്ടതെല്ലാം ഞങ്ങൾ ചെയ്തുകഴിഞ്ഞു. ഇനി ഇന്ത്യ ഗവണ്മെന്റ് ആണ് തീരുമാനിക്കേണ്ടത്, എങ്ങനെ എപ്പോൾ, എത്ര വേഗത്തിൽ എന്ന കാര്യം,’ ഗിലോൺ പറഞ്ഞു.

ഇന്ത്യ നേരത്തെ തന്നെ ഈ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഖാലിദ് മഷ്അൽ കേരളത്തിലെ പരിപാടിയിൽ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിനെ ആക്രമിച്ചതിന് പിന്നാലെ ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ഇസ്രഈൽ ആവശ്യപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണം നടന്ന് 15 വർഷങ്ങൾക്ക് ശേഷം എൽ.ഇ.ടിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത് തീവ്രവാദത്തിനെതിരെയുള്ള സഹകരണത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സി.ഒ.പി 28 ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എ.ഇയിലേക്ക് പോകുന്ന ഇസ്രഈലിൽ പ്രസിഡന്റ് ഐസക് ഹെർദോഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുവാൻ സാധ്യതയുണ്ട് എന്നും ഗിലോൺ പറഞ്ഞു.

ഗസ വിഷയത്തിൽ ഇന്ത്യയുടെ ‘മികച്ച’ നിലപാടിനെ, പ്രത്യേകിച്ച് ഹമാസ് ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗിലോൺ പ്രശംസിച്ചു.

ഒക്ടോബറിൽ ‘ സയണിസ്റ്റ് – ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക’ എന്ന പേരിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറത്ത് നടത്തിയ യുവജന പ്രതിരോധ പരിപാടിയിലായിരുന്നു ഹമാസ് നേതാവ് ഖാലിദ് മഷ്അൽ ഓൺലൈനിൽ പങ്കെടുത്തത്.


ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)

4) ഇസ്രഈലും അധിനിവേശവും(10/11/2023)

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023)

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023)

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)


CONTENT HIGHLIGHT: Hamas leader adressing a program in Kerala would not have happen if declared hamas a terrorist outfit says israel envoy