ഞങ്ങളെ പോലെ ആരെങ്കിലുമൊക്കെ വീഡിയോ എടുത്തതുകൊണ്ടാണ് ഉക്രൈനിലെ വിവരങ്ങള്‍ ആളുകള്‍ അറിയുന്നത്; 'പക്വത' വിമര്‍ശനത്തില്‍ ഔസഫ് ഹുസൈന്‍
Kerala News
ഞങ്ങളെ പോലെ ആരെങ്കിലുമൊക്കെ വീഡിയോ എടുത്തതുകൊണ്ടാണ് ഉക്രൈനിലെ വിവരങ്ങള്‍ ആളുകള്‍ അറിയുന്നത്; 'പക്വത' വിമര്‍ശനത്തില്‍ ഔസഫ് ഹുസൈന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th March 2022, 9:51 pm

തിരുവനന്തപുരം: ഉക്രൈനില്‍ നിന്ന് വീഡിയോ വഴി വിവരങ്ങളെത്തിച്ച സമയത്ത് പക്വതയില്ലാതെ പെരുമാറി എന്ന അരോപണത്തിന് വിശദീകരണവുമായി മലയാളി വിദ്യാര്‍ത്ഥി ഔസഫ് ഹുസൈന്‍.

2019 മുതല്‍ ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാണ് എന്ന് തോന്നുന്ന് വീഡിയോകള്‍ താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ടെന്നും യുദ്ധം തുടങ്ങിയ സമയത്ത് അതിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടതെന്നും ഔസഫ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഔസഫിന്റെ പ്രതികരണം.

സുഹൃത്തുക്കളുടെ പാസ്‌പോര്‍ട്ട് പോസ്റ്റ് ഓഫീസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അത് എടുക്കാനാണ് പുറത്തുപോയത്. ആ സമയത്താണ് കാര്യങ്ങള്‍ അറിയിക്കാന്‍ വേണ്ടിയാണ് വീഡിയോ ചെയ്തതെന്നും ഔസഫ് പറഞ്ഞു.

തനിക്കെതിരെയുള്ള ഷവര്‍മ ട്രോളുകള്‍ക്കും ഔസഫ് മറുപടി പറഞ്ഞു. വീട്ടില്‍ നിന്ന് ബങ്കറിലേക്ക് മാറുന്ന ദിവസമാണ് ഞാന്‍ ഷവര്‍മ വാങ്ങുന്നത്. അവിടെ പൊതുവായി കിട്ടുന്ന ഭക്ഷണമാണ് ഷവര്‍മയെന്നും ഔസഫ് പറഞ്ഞു.

യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ അവിടെയുള്ളവരെ പോലെ നമുക്കും അതൊരു ആദ്യ അനുഭവമാണ്. യുദ്ധം നടന്ന് മൂന്ന് ദിവസം വരെ അവിടുത്തെ ലോക്കല്‍സിന് പോലും യുദ്ധത്തിന്റെ തീവ്രത മനസിലായിരുന്നില്ല.


ഇങ്ങനെ വീഡിയോ ആരെങ്കിലുമൊക്കെ എടുത്തത് കൊണ്ടാണ് അവിടുത്തെ വിവരങ്ങള്‍ പുറത്തേക്ക് എത്തുന്നത്. പട്ടാളക്കാര്‍ വീഡിയോ ഡീലീറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ തന്നെ ഡിലീറ്റ് ചയ്തിരുന്നെന്നും ഔസഫ് വ്യക്തമാക്കി.

ഞാന്‍ സൈനികനെ അപമാനിച്ചിട്ടില്ല. മദ്യപിച്ച് വന്ന ആളോടാണ് കയര്‍ത്തു സംസാരിച്ചത്. മറച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ഔസഫ് പറഞ്ഞു.

തനിക്കെതിരെ വലിയ സൈബര്‍ അറ്റാക്ക് നടക്കുന്നുണ്ട്. ഇന്ന് രാവിലെ വരെ കൂറേ ആളുകള്‍ തെറിവിളിക്കുന്നുണ്ട്. വീഡിയോ കാണുന്നവരെ ഞാന്‍ തെറിവിളിച്ചിട്ടില്ല. മാനസികാവസ്ഥയിലാണ് മധ്യപിച്ച് വന്നയാളെ മോശം പദപ്രയോഗം കൊണ്ട് പറഞ്ഞതെന്നും ഔസഫ് കൂട്ടിച്ചേര്‍ത്തു.  കണ്ണൂര്‍ സ്വദേശിയായ ഔസഫ് യുദ്ധമുഖത്തുനിന്ന് ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്

 

CONTENT HIGHLIGHTS:  Ausaf Hussain gives an explanation for the allegation that he behaved immaturely while delivering information via video from Ukraine.