ഇംഗ്ലണ്ടില്‍ ചരിത്രം കുറിച്ച് ഓസീസിന്റെ 'തല'; ഹര്‍ഭജനേയും മറികടന്നു
Sports News
ഇംഗ്ലണ്ടില്‍ ചരിത്രം കുറിച്ച് ഓസീസിന്റെ 'തല'; ഹര്‍ഭജനേയും മറികടന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 29th September 2024, 8:16 pm

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തേയും ഏകദിനമത്സരം നടന്നുകൊണ്ടിരിക്കുകയാണ്. സിറ്റ് യുണീക്ക് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ശേഷം 42.2 ഓവറില്‍ 309 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. ഓസീസിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ട്രാവിസ് ഹെഡാണ്. 6.2 ഓവറില്‍ 28 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. 4.42 എന്ന എക്കേണമിയിലായിരുന്നു ഹെഡിന്റെ വിക്കറ്റ് വേട്ട.

ഇതോടെ ഒരു ഇടിവെട്ട് റെക്കോഡും ഏകദിനത്തില്‍ ഹെഡ് നേടിയിരിക്കുകയാണ്. ബ്രിസ്റ്റലിലെ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ ഒരു സ്പിന്നര്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണ് ഹെഡ് കാഴ്ചവെച്ചത്.

ബിസ്റ്റലിലെ സ്‌റ്റേഡിയത്തില്‍ നടന്ന ഏകദിന മത്സരത്തില്‍ ഒരു സ്പിന്നര്‍ നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനം, എതിരാളി, വര്‍ഷം

ആദില്‍ റഷീദ് – 5/27 – അയര്‍ലാന്‍ഡ് – 2017

ട്രാവിസ് ഹെഡ് – 4/28 – ഇംഗ്ലണ്ട് – 2024

ഹര്‍ഭജന്‍ സിങ് – 4/46 – ശ്രീലങ്ക – 2002

ആദില്‍ റഷീദ് – 3/34 – വെസ്റ്റ് ഇന്ഡീസ് – 2017

ബ്രാഡ് ഹോഗ് – 3/42 – ഇംഗ്ലണ്ട് – 2005

ഹെഡിന് പുറമെ ആരോണ്‍ ഹാര്‍ഡ്‌ലി, ആദ്ം സാംപ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി.

ഇംഗ്ലണ്ടിന് വേണ്ടി ഫില്‍ സാള്‍ട്ട് 27 പന്തില്‍ 45 റണ്‍സ് നേടി പുറത്തായപ്പോള്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ബെന്‍ ഡക്കറ്റാണ്. 91 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്സും അടക്കം 107 റണ്‍സ് നേടിയാണ് തിളങ്ങിയത്.

തിരിച്ചടിയെന്നോണം വണ്‍ ഡൗണ്‍ ബാറ്റര്‍ വില്‍ ജാക്സിനെ ആരോണ്‍ ഹാര്‍ഡ്ലി പൂജ്യം റണ്‍സിന് കൂടാരം കയറ്റിയതോടെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് കളത്തില്‍ എത്തി ഇടിവെട്ട് പ്രകടനം നടത്തി. 52 പന്തില്‍ നിന്ന് 3 ഫോറും ഏഴ് സിക്സും അടക്കം 72 റണ്‍സാണ് താരം നേടിയത്.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നേടാതെ 78 റണ്‍സ് നേടിയിരിക്കുകയാണ്. മാറ്റ് ഷോട്ട് 38 റണ്‍സും ട്രാവിസ് ഹെഡ് 31 റണ്‍സുമാണ് നേടിയത്.

 

Content Highlight: Travis Head In Record Achievement Against England In ODI