വീണ്ടും ദീദി: ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്ക് റെക്കോര്‍ഡ് വിജയം
WEST BENGAL ELECTION
വീണ്ടും ദീദി: ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്ക് റെക്കോര്‍ഡ് വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd October 2021, 2:51 pm

കൊല്‍ക്കത്ത: ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വന്‍വിജയം. 58,389 വോട്ടിന്റെ ഭൂരിപക്ഷമാണ് മമത നേടിയത്. ഭവാനിപൂര്‍ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചിരിക്കുന്നത്.

21 റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് മമതയ്ക്ക് 58,389 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുമ്പോള്‍ ഭൂരിപക്ഷം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

വോട്ടെണ്ണലിന്റെ ആദ്യ നിമിഷം മുതല്‍ മമതയായിരുന്നു ലീഡ് നിലനിര്‍ത്തിയിരുന്നത്. വോട്ടെണ്ണല്‍ 10 റൗണ്ട് പൂര്‍ത്തിയായപ്പോഴേക്കും 31,645 വോട്ടിന്റെ ലീഡായിരുന്നു മമതയ്ക്ക് ഉണ്ടായിരുന്നത്.

നന്ദിഗ്രാമില്‍ മമത ബി.ജെ.പിയുടെ സുവേന്തു അധികാരിയോട് തോറ്റെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയായിരുന്നു. മമതയ്ക്ക് മത്സരക്കാനായി തൃണമൂലിലെ ഷോഭന്‍ ദേവ് ഛതോപാധ്യ രാജി വെച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിനായി ഭവാനിപൂരില്‍ മമതയ്ക്ക് വിജയം അനിവാര്യമായിരുന്നു.

യുവ അഭിഭാഷകയും, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പ്രിയങ്ക ടിബ്രെവാളാണ് മമതയ്‌ക്കെതിരെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത്.

മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപൂര്‍. 2011 ലും 2016 ലും ഭവാനിപുരില്‍ നിന്നാണ് മമത മത്സരിച്ച് ജയിച്ചത്.

അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ മമതയ്ക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mamata Banerjee wins the Bengal bypoll