00:00 | 00:00
മഹാമാരിക്കിടയിലും മുസ്‌ലിം വിരുദ്ധത നടപ്പാക്കി ബി.ജെ.പിയുടെ തേജസ്വി സൂര്യ
അളക എസ്. യമുന
2021 May 08, 12:30 pm
2021 May 08, 12:30 pm

കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിനിടയിലും ബി.ജെ.പി നടത്തുന്ന വര്‍ഗീയ വിദ്വേഷത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം നടന്നത്. ബെംഗളൂരു സൗത്ത് എം.പിയും യുവ മോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ ആയിരുന്നു, ബി.പി. എം.പി കൊവിഡ് വാര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ജീവനക്കാരുടെ നേതൃത്വത്തില്‍ ആശുപത്രി കിടക്കകളില്‍ ഗുരുതര ക്രമക്കേടുകളും അഴിമതിയും നടക്കുകയാണെന്ന മനുഷ്യത്വരഹിതമായ നുണക്കഥ പടച്ചുവിട്ടത്.

ഇയാള്‍ മെനഞ്ഞുവിട്ട നുണക്കഥയുടെ അടിസ്ഥാനത്തില്‍ 17 മുസ്‌ലിം ജീവനക്കാരെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു. ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ തേജസ്വി സൂര്യ നടത്തിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു വിശദീകരണത്തിന് പോലും അവസരം നല്‍കാതെയാണ് ഇവരെ പിരിച്ചുവിട്ടത്. തേജസ്വി സൂര്യയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ഉയര്‍ന്നുക്കൊണ്ടിരിക്കുന്നത്.

കൊവിഡില്‍ രാജ്യം ഇന്ന് നേരിടുന്ന അവസ്ഥയ്ക്ക് കാരണം മോദിയും മോദിയുടെ അമിത ദേശീയതയുമാണെന്ന് ലോകം അടിവരയിട്ടു പറയുമ്പോള്‍ തന്നെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടി വീണ്ടും വീണ്ടും വര്‍ഗീയ വിഷം ചീറ്റുന്നത്.

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.