യു.എ ഖാദറിനെ പി.കെ പാറക്കടവ് ഓര്‍മ്മിക്കുമ്പോള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്തരിച്ച പ്രശസ്ത കഥാകാരന്‍ യു.എ ഖാദറിനെ കുറിച്ചുകള്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പി.കെ പാറക്കടവ്. സുഹൃത്തും സാഹിത്യലോകത്തെ തന്റെ വഴികാട്ടിയുമായ ഖാദറിക്കയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പി.കെ പാറക്കടവ്.

യു.എ ഖാദറിന്റെ കുട്ടിക്കാലത്തെക്കുറിച്ചും സാഹിത്യകൃതികളെക്കുറിച്ചും മലയാളി അദ്ദേഹത്തെ വേണ്ടത്ര അറിയാതെ പോയതിനെ കുറിച്ചും പി.കെ പാറക്കടവ് സംസാരിക്കുന്നു. കളരി പശ്ചാത്തലമാക്കി എഴുതാന്‍ ആഗ്രഹിച്ച ഒരു നോവല്‍ നടക്കാതെ പോയതും അവസാന നാളുകളില്‍ കടല്‍ കാണാന്‍ സാധിക്കാതയതിലെ ഖാദറിക്കയുടെ വേദനയെ കുറിച്ചും പാറക്കടവ് സംസാരിക്കുന്നു.

മലയാളിയായ പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടേയും മ്യാന്‍മാര്‍ സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്‍മാറിലെ ബില്ലിന്‍ എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ.ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് കേരളത്തിലെത്തിയത്. കാവും തെയ്യവും നാട്ടാചാരങ്ങളും ഖാദറിന്റെ എഴുത്തുകളില്‍ നിറഞ്ഞുനിന്നു. കൊയിലാണ്ടി ഗവ: ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആര്‍ട്‌സില്‍ ചിത്ര കലാപഠനം നടത്തി.

ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്

ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍.

ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി എന്നിവയില്‍ അംഗവും സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Writer P K Parakadavu remembers U A Khader