| Wednesday, 17th January 2024, 9:43 am

അവസാന പന്ത് വരെ ആവേശം; സിംബാബ്‌വെക്ക് ചരിത്രവിജയം

സ്പോര്‍ട്സ് ഡെസ്‌ക്

സിംബാബ്‌വെ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വെക്ക് ആവേശകരമായ വിജയം. അവസാന ഓവര്‍ വരെ നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ നാല് വിക്കറ്റുകള്‍ക്കായിരുന്നു സിംബാബ്‌വെയുടെ വിജയം. ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ശ്രീലങ്കക്കെതിരെയുള്ള സിംബാബ്‌വെയുടെ ആദ്യ വിജയമായിരുന്നു ഇത്.

ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.

ലങ്കന്‍ ബാറ്റിങ് നിരയില്‍ ചരിത് അസലങ്ക 39 പന്തില്‍ 69 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ചു ഫോറുകളും മൂന്ന് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു അസലങ്കയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്.

അസലങ്കക്ക് പുറമെ ഏയ്ഞ്ചലോ മാത്യൂസ് പുറത്താവാതെ 51 പന്തില്‍ 66 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു മാത്യൂസിന്റെ ഇന്നിങ്‌സ്.

സിംബാബ്‌വെ ബൗളിങ് നിരയില്‍ ബ്ലെസ്സിങ് മുസര്‍ബാനി, ലുക്കെ ജോഗ്വെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 19.5 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സിംബാബ്വെ ബാറ്റിങ് നിരയില്‍ ഓപ്പണര്‍ ക്രയ്ഗ് ഏര്‍വിന്‍ 54 പന്തില്‍ 70 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ ലക്ഷ്യം മറികടക്കുകയായിരുന്നു.

അവസാന ഓവറിൽ വിജയിക്കാന്‍ 20 റണ്‍സായിരുന്നു സന്ദര്‍ശകര്‍ക്ക് വിജയിക്കാന്‍ വേണ്ടിവന്നത്. അവസാനം ഒരു പന്ത് ബാക്കി നില്‍ക്കേ സിംബാബ്‌വെ ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ ആക്കാനും സിംബാബ്‌വെക്ക് സാധിച്ചു. ജനുവരി 18നാണ് സീരീസ് ഡിസൈഡര്‍ മാച്ചായ അവസാന മത്സരം നടക്കുക. ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് വേദി.

Content Highlight: Zimbabwe beat Sri lanka in T-20.

We use cookies to give you the best possible experience. Learn more