| Monday, 20th March 2023, 5:48 pm

ഞാന്‍ പേര്‍ളിയുടെ കട്ട ഫാനാണ്; ഇതൊക്കെ പറയുന്നത് ശരിയാണോ എന്നറിയില്ല: ഗ്ലാമി ഗംഗ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സും യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സുമുള്ള താരമാണ് ഗ്ലാമി ഗംഗ. ബിഗ് ബോസ് സീസണ്‍ 5 തുടങ്ങാനിരിക്കെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ഗംഗയുടെ പേരുമുണ്ട്. അതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. വിളിച്ചാലും താന്‍ ബിഗ് ബോസിലേക്ക് പോകില്ലെന്നാണ് ഗംഗ പറയുന്നത്.

ആദ്യത്തെ സീസണ്‍ മാത്രമാണ് താന്‍ കണ്ടിരുന്നതെന്നും അതിലെ മത്സരാര്‍ത്ഥിയും നടിയും അവതാരകയുമായ പേര്‍ളി മാണിയുടെ കടുത്ത ആരാധികയാണ് താനെന്നും ഗംഗ പറഞ്ഞു. പേര്‍ളി തന്റെയൊരു വീഡിയോക്ക് കമന്റിട്ടതിനെ കുറിച്ചും അന്നുണ്ടായ സന്തോഷത്തെ കുറിച്ചും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഗ സംസാരിച്ചു.

‘ബിഗ് ബോസിന്റെ പ്രെഡിക്ഷന്‍ ലിസ്റ്റില്‍ ആരുണ്ട്. ഇതൊക്കെ എപ്പോള്‍ ആര് പറഞ്ഞു. ഞാന്‍ എന്തായാലും ആ പ്രഡിക്ഷന്‍ ലിസ്റ്റൊന്നും കണ്ടില്ല. എന്തായാലും ഞാന്‍ ബിഗ് ബോസില്‍ പോകൂല. ഞാന്‍ ഒരു കാര്യം പറയെട്ടെ ഇതൊക്കെ പറയുന്നത് ശരിയാണോ എന്നൊന്നും എനിക്കറിയില്ല. എനിക്ക് ആ പരിപാടി പണ്ട് വലിയ ഇഷ്ടമായിരുന്നു.

പേര്‍ളി മാണിയുടെയൊക്കെ സീസണ്‍ ഞാന്‍ കാണുമായിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇപ്പോഴും അറിഞ്ഞുകൂട ഞാന്‍ പേര്‍ളിയുടെ കട്ട ഫാനായിരുന്നു. ഒരു ദിവസം പേര്‍ളി എന്റെ വീഡിയോക്ക് കമന്റിട്ടിരുന്നു. അക്കാര്യം ഞാന്‍ അന്ന് എത്ര ആളുകളെ വിളിച്ച് പറഞ്ഞെന്നോ. ആ ദിവസം ഞാന്‍ വേറെ വീഡിയോസൊന്നും എടുത്തില്ലായിരുന്നു.

രാവിലെ മുതല്‍ വൈകിട്ട് വരെ ഇരുന്ന് ഫോണ്‍ വിളിയായിരുന്നു. നിങ്ങള്‍ അറിഞ്ഞോ എന്റെ വീഡിയോക്ക് പേര്‍ളി കമന്റിട്ടു എന്നൊക്കെ പറഞ്ഞ് എനിക്ക് നല്ല അടുപ്പമുള്ള എല്ലാവരെയും ഞാന്‍ വിളിച്ചു. അവരുടെ ആ സീസണ്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അത് കഴിഞ്ഞിട്ട് വേറെ ഒരു സീസണും ഞാന്‍ കണ്ടിട്ടില്ല.

ഞാന്‍ എന്തായാലും ബിഗ് ബോസില്‍ കിട്ടിയാലും പോകില്ല. നിങ്ങളൊന്ന് ആലോചിച്ച് നോക്കിയെ അത്രയും ദിവസം എന്റെ വീട്ടുകാരെ കാണാതെയിരിക്കുത്. അത് മാത്രമല്ല എന്റെ അക്രമ സ്വഭാവം നാട്ടുകാര്‍ മുഴുവനും അറിയും. ഇതിപ്പോള്‍ എന്റെ ഒരു പത്ത് ശതമാനമോ ഇരുപത് ശതമാനമോ മാത്രമെ ആളുകള്‍ കണ്ടിട്ടുള്ളു. ഞാന്‍ അവിടെ പോയി കഴിഞ്ഞാല്‍ എനിക്ക് ഭ്രാന്താണെന്ന് ആളുകള്‍ക്ക് മനസിലാകും,’ ഗംഗ പറഞ്ഞു.

content highlight: youtuber glami ganga about pearle maney

We use cookies to give you the best possible experience. Learn more