| Thursday, 29th February 2024, 6:04 pm

സ്‌ട്രൈക്ക് റേറ്റില്‍ രോഹിതെ വെട്ടി, ഇനി വിരാടിനെ മറികടക്കാനാണ് ഇവന്റെ കുതിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും വിജയക്കുതിപ്പ് തുടരാനും ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരെയുള്ള ഡെഡ് റബ്ബര്‍ മാച്ച് മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഉടനീളം മിന്നും പ്രകടനമാണ് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. രണ്ടാം ടെസ്റ്റില്‍ തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്വാള്‍ മൂന്നാം ടെസ്റ്റില്‍ വീണ്ടും ഇരട്ട സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിച്ചിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 655 റണ്‍സാണ് താരം നേടിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മിന്നും സ്‌ട്രൈക്ക്‌റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക്‌റേറ്റുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ സ്‌ട്രൈക്ക്‌റേറ്റ് മറികടക്കാനാണ് താരത്തിന് ഇനിയുള്ള അവസരം. ഇന്ത്യന്‍ ക്യാഹ്റ്റനും ഹിറ്റ്മാന്‍ എന്ന് വിളിപ്പേരുള്ള രോഹിത് ശര്‍മയുടെ സ്‌ട്രൈക്ക്‌റേറ്റ് താരം മറികടന്നിരുന്നു.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക്‌റേറ്റുള്ള ഇന്ത്യന്‍ താരം, സ്‌ട്രൈക്ക്‌റേറ്റ്, എതിരാളി

വിരാട് കോഹ്‌ലി – 82.21 – ശ്രീലങ്ക (2017)

യശസ്വി ജയ്‌സ്വാള്‍ – 78.63 – ഇംഗ്ലണ്ട് (2024)

രോഹിത് ശര്‍മ – 77.45 – സൗത്ത് ആഫ്രിക്ക

ഇനി അവശേഷിക്കുന്ന അവസാന ടെസ്റ്റിലും ജയ്‌സ്വാള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നത് ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റ് മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് നടക്കുന്നത്.

Content Highlight: Yashasvi Jaiswal In Record Achievement

We use cookies to give you the best possible experience. Learn more