ടെസ്റ്റില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ചീറ്റ; ഇവന്റെ സ്ഥാനം ഇനി ഇതിഹാസങ്ങള്‍ക്കും മുകളില്‍
Sports News
ടെസ്റ്റില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ചീറ്റ; ഇവന്റെ സ്ഥാനം ഇനി ഇതിഹാസങ്ങള്‍ക്കും മുകളില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 19th September 2024, 8:22 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ ആദ്യ ദിവസം അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സാണ് ടീം നേടിയത്.

ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ മിന്നും പ്രകടനത്തിലാണ് ഇന്ത്യ തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ജെയ്സ്വാള്‍ 118 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 56 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇതോടെ കിടിലന്‍ റെക്കോഡ് നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ഹോം ടെസ്റ്റ് മത്സരത്തിലെ ആദ്യ 10 ഇന്നിങ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് യശസ്വിക്ക് സാധിച്ചത്.

ഹോം ടെസ്റ്റ് മത്സരത്തിലെ ആദ്യ 10 ഇന്നിങ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, രാജ്യം, റണ്‍സ്

യശസ്വി ജെയ്‌സ്വാള്‍ -ഇന്ത്യ – 768

ജോര്‍ജ് ഹാര്‍ഡ്‌ലി – വെസ്റ്റ് ഇന്‍ഡീസ് – 747

ജാവേദ് മിന്‍ദാദ് – പാകിസ്ഥാന്‍ – 743

ഡേവ് ഹോഗ്ടണ്‍ – അഫ്ഗാനിസ്ഥാന്‍ – 687

സിര്‍ വിവ് റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്ഡീസ് – 680

തുടര്‍ന്ന് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിന്റേയും രവീന്ദ്ര ജഡേജയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയുടെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോയത്.

92 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയാണ് ജഡേജ ക്രീസില്‍ തുടരുന്നത്. എന്നാല്‍ അശ്വിന്‍ 112 പന്തില്‍ നിന്ന് 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 102 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. താരത്തിന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇപ്പോള്‍ നേടാന്‍ സാധിച്ചത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി.

പിന്നീട് ടീം 28 റണ്‍സില്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനേയും ഇന്ത്യക്ക് നഷ്ടമായി. ഹസന്‍ തന്നെയാണ് ഗില്ലിനെയും പുറത്താക്കിയത്. എട്ട് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ഗില്‍ പുറത്തായത്.
സ്‌കോര്‍ 34ല്‍ നില്‍ക്കെ വിരാട് കോഹ്ലിയും പുറത്തായി. ആറ് പന്തില്‍ ആറ് റണ്‍സ് നേടിയിരിക്കെ ഹസന്റെ പന്തില്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.

 

Content Highlight: Yashasvi Jaiswal In Great Record Achievement In Test cricket