| Monday, 19th February 2024, 8:49 pm

ഇവന് മുന്നിൽ സച്ചിനും വീണു; എല്ലായിടത്തും ജെയ്‌സ്വാൾ തരംഗം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയിരുന്നു. 434 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ഇന്ത്യക്കായി ഇരട്ടസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ജെയ്സ്വാള്‍ നടത്തിയത്. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സാണ് താരം നേടിയത്. 12 സിക്സറുകളും 14 ബൗണ്ടറികളും ആണ് ജെയ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 90.68 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും ജെയ്സ്വാളിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 22ാം വയസില്‍ ഏറ്റവും കൂടുതല്‍ തവണ 150+ നേടിയ താരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ജെയ്സ്വാളിന് സാധിച്ചു. മൂന്ന് തവണയാണ് ഇന്ത്യന്‍ യുവതാരം 22ാം വയസില്‍ 150ന് മുകളില്‍ റണ്‍സ് നേടിയത്.

ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത് സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും ആയിരുന്നു. ഇരുതാരങ്ങളും രണ്ട് തവണയാണ് തങ്ങളുടെ 22 വയസില്‍ ടെസ്റ്റില്‍ 150+ റണ്‍സ് നേടിയത്.

അതേസമയം ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലാണ് രോഹിത്തും സംഘവും. പരമ്പരയിലെ നാലാം മത്സരം ഫെബ്രുവരി 23 മുതലാണ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Yashasvi Jaiswal breaks Sachin tendulkar record in test

We use cookies to give you the best possible experience. Learn more