| Tuesday, 2nd June 2020, 5:24 pm

വുഹാനില്‍ 10 ദിവസത്തിനിടെ ഒരു കോടിക്കടുത്ത് കൊവിഡ് ടെസ്റ്റുകള്‍; രോഗലക്ഷണങ്ങളില്ലാത്ത 300 കേസുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: വുഹാനില്‍ 10 ദിവസത്തിനുള്ളില്‍ ഒരു കോടിയോളം ജനങ്ങളില്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്ന് ചൈന. കുറച്ചു പോസിറ്റീവ് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തുള്ളുവെന്നും ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ ചൊവ്വാഴ്ച അറിയിച്ചു.

‘വുഹാനില്‍ 10 ദിവസത്തിനുള്ളില്‍ 9.98 മില്യണ്‍ ജനങ്ങളില്‍ കൊവിഡ് ടെസ്റ്റുകള്‍ നടത്തി. രോഗലക്ഷണങ്ങളില്ലാത്ത 300ഓളം രോഗികളെയാണ് കിട്ടിയത്,’ മുന്‍സിപാലിറ്റി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

മെയ് ഒന്‍പതിന് ആറ് പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതോടെയാണ് വുഹാനില്‍ വ്യാപകമായി ടെസ്റ്റുകള്‍ നടത്താന്‍ തീരുമാനിച്ചത്.

വുഹാനില്‍ ടെസ്റ്റ് ചെയ്ത ടെസ്റ്റുകളുടെ ചിലവ് വഹിച്ചത് വുഹാന്‍ സര്‍ക്കാരാണെന്ന് വുഹാനിലെ എക്‌സിക്യൂട്ടീവ് മേയര്‍ ഹു യാബോ പറഞ്ഞു.

ലോകത്ത് കൊവിഡ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പട്ടത് വുഹാനിലാണ്. വുഹാനില്‍ മാത്രം 50,000 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

ചൈനയില്‍ 83,022 കേസുകളാണ് ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. അതില്‍ 4634 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ചൊവ്വാഴ്ച 5 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. അഞ്ചെണ്ണവും പുറത്തുനിന്ന് വന്നവരാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more