ന്യൂദൽഹി: വ്യാജ മുസ്‌ലിം പേരുകളിൽ നടത്തുന്ന വർഗീയ പ്രചാരണം വർധിക്കുന്നതായി റിപ്പോർട്ട്. ദി ക്വിന്റ് നടത്തിയ അന്വേഷണത്തിലാണ് വർഗീയ പരാമർശങ്ങൾ നടത്താൻ മുസ്‌ലിം നാമങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത്തരത്തിൽ ആൾമാറാട്ടം നടത്തുന്നത് ഭൂരിഭാഗവും ഹിന്ദു വർഗീയവാദികളാണെന്നും ദി ക്വിന്റ് റിപ്പോർട്ട് ചെയ്തു.
2025ലെ കുംഭമേളയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വന്നിരുന്നു. ഏകദേശം 1000 ആളുകളെങ്കിലും കുംഭമേളയിൽ കൊല്ലപ്പെടുമെന്ന് പോസ്റ്റ് പറയുന്നു. ‘നസീർ പത്താൻ’ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നായിരുന്നു ഭീഷണി ഉയർന്നത്. വിശദമായ അന്വേഷണത്തിൽ ഈ അക്കൗണ്ട് ആയുഷ് കുമാർ ജയ്‌സ്വാൾ എന്ന 17 വയസുകാരന്റെയാണെന്ന് പൊലീസ് കണ്ടെത്തി.
കുറ്റകൃത്യങ്ങൾ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും അല്ലെങ്കിൽ വിദ്വേഷകരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനായി മുസ്‌ലിം പേരുകളിൽ വ്യാജ അക്കൗണ്ടുകളോ ഇമെയിൽ ഐഡികളോ സൃഷ്ടിക്കുന്ന പ്രവണതയിലെ ഏറ്റവും പുതിയ സംഭവമാണ് കുംഭമേളയിലേത്.
ഹിന്ദുത്വ സംഘടനകളുടെ പഴയ തന്ത്രത്തിൻ്റെ ഭാഗമാണിതെന്ന് ദൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ് ദി ക്വിൻ്റിനോട് പറഞ്ഞു.
പണ്ട് ക്ഷേത്രങ്ങളുടെ മുന്നിൽ മാംസം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യുകയും അത് ചെയ്തത് മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് പറയുകയും ചെയ്യുന്ന തീവ്ര ഹിന്ദുത്വ വാദികൾ ഉണ്ടായിരുന്നു. അവരുടെ പുതിയ രൂപമാണിത്
അപൂർവാനന്ദ്
‘പണ്ട് ക്ഷേത്രങ്ങളുടെ മുന്നിൽ മാംസം വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യുകയും അത് ചെയ്തത് മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണെന്ന് പറയുകയും ചെയ്യുന്ന തീവ്ര ഹിന്ദുത്വ വാദികൾ ഉണ്ടായിരുന്നു. അവരുടെ പുതിയ രൂപമാണിത്,’ അപൂർവാനന്ദ് പറഞ്ഞു.
2023 ഡിസംബർ 27ന്, ലഖ്‌നൗ നിവാസിയായ ദേവേന്ദ്ര തിവാരി, തന്നെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുബർ ഖാൻ എന്നയാൾ തനിക്ക് ഇമെയിൽ അയച്ചതായി സോഷ്യൽ മീഡിയയിൽ അറിയിച്ചു.
‘അവരെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുമെന്ന് ഞാൻ അല്ലാഹുവിൽ സത്യം ചെയ്യുന്നു. ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഐ.എസ്.ഐ ഏറ്റെടുക്കുന്നു’ എന്നായിരുന്നു ഇമെയിലിലെ അവസാന വരികൾ.
2023 നവംബറിൽ , ആലം അൻസാരി ഖാൻ എന്ന വ്യക്തിയിൽ നിന്ന് തനിക്ക് സമാനമായ രീതിയിൽ ഒരു ഭീഷണി ഇമെയിൽ ലഭിച്ചതായും തിവാരി അവകാശപ്പെട്ടു.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം, എസ്.ടി.എഫ് ഈ ഇമെയിലുകൾ അയച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. അവരാരും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരായിരുന്നില്ല. ഗോണ്ടയിൽ നിന്നുള്ള തഹർ സിങ് , ഓം പ്രകാശ് മിശ്ര എന്നിവരായിരുന്നു പ്രതികൾ. വ്യാജ മെയിൽ ഐഡിയിൽ നിന്ന് സന്ദേശം അയക്കാൻ തിവാരി തന്നെയായിരുന്നു അവരോട് ആവശ്യപ്പെട്ടത്.
വർഗീയതയെ ആയുധമാക്കാനും മുസ്‌ലിങ്ങളെ അക്രമകാരികളോ ദേശവിരുദ്ധരോ ആയി ചിത്രീകരിക്കുന്ന സ്റ്റീരിയോടൈപ്പുകൾ ശക്തിപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണിത്. ഈ തന്ത്രം തികച്ചും വഞ്ചനാപരമാണ്, കാരണം ഇത് ഏതെങ്കിലും ഒരു വ്യക്തിയെ ദ്രോഹിക്കുക മാത്രമല്ല, ഒരു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാമോഫോബിയയെ സാധാരണവത്കരിക്കുകയാണിവിടെ ചെയ്യുന്നത്
അഡ്വക്കേറ്റ് അനസ് തൻവീർ
സാമുദായിക സംഘർഷം ഉണ്ടാക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് അഡ്വക്കേറ്റ് അനസ് തൻവീർ പറഞ്ഞു. ‘വർഗീയതയെ ആയുധമാക്കാനും മുസ്‌ലിങ്ങളെ അക്രമകാരികളോ ദേശവിരുദ്ധരോ ആയി ചിത്രീകരിക്കുന്ന സ്റ്റീരിയോടൈപ്പുകൾ ശക്തിപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണിത്. ഈ തന്ത്രം തികച്ചും വഞ്ചനാപരമാണ്, കാരണം ഇത് ഏതെങ്കിലും ഒരു വ്യക്തിയെ ദ്രോഹിക്കുക മാത്രമല്ല, ഒരു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ഇസ്‌ലാമോഫോബിയയെ സാധാരണവത്കരിക്കുകയാണിവിടെ ചെയ്യുന്നത്,’ തൻവീർ പറഞ്ഞു.
Content Highlight: Why ‘Fake Muslim Names’ Have Become the Latest Tool for Criminals