00:00 | 00:00
സൗദി തീവ്രവാദിയാക്കിയ, സല്‍മാന്‍ ഭയപ്പെട്ട സ്ത്രീ; ജയിലില്‍ നിന്ന് പുറത്തുവന്ന ലൗജെയ്ന്‍ ആരാണ്‌
ശ്രിന്‍ഷ രാമകൃഷ്ണന്‍
2021 Feb 11, 06:41 am
2021 Feb 11, 06:41 am

കൊടിയ പീഡനങ്ങള്‍ സഹിച്ച്, ലൈംഗിക ചൂഷണങ്ങള്‍ നേരിട്ട്, സൗദി അറേബ്യയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ ലൗജെയ്ന്‍ അല്‍ ഹധ്‌ലൂല്‍ ആയിരം ദിവസങ്ങളോളമായി കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടു കൊണ്ട് തടവിലാണ്.

അവര്‍ക്ക് സൗദി തീവ്രവാദ കോടതി അഞ്ച് വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ വിധിച്ച് ഒരുമാസം കഴിയുമ്പോള്‍ സൗദി അവരെ വിട്ടയച്ചിരിക്കുകയാണ് എന്ന ഏറെ സന്തോഷം തരുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റതിന് പിന്നാലെ പുതിയ നയമാറ്റത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ പിടിച്ചു നില്‍ക്കാനുള്ള തുറുപ്പുചീട്ടായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

സല്‍മാന്റെ നിലനില്‍പ്പിനായുള്ള തന്ത്രങ്ങള്‍ക്കപ്പുറം ലൗജെയ്ന്‍ ലോകം ചര്‍ച്ചചെയ്യപ്പെടേണ്ട, അറിയേണ്ട ശക്തയായ വനിതയാണ്.തികച്ചും ന്യായമായ, ഒരു വ്യക്തിക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയതിന് ലെംഗിക പീഡനവും, ചാട്ടവാറടിയും, ഇല്ക്രിടിക് കസേരയിലിരുന്ന് വൈദ്യുതാഘാതമുള്‍പ്പെടെ ഏല്‍ക്കേണ്ടി വന്ന വനിതയാണ് ലൗജെയ്ന്‍.

വിട്ടയക്കാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഭരണകൂടം മുന്നോട്ട് വന്നപ്പോള്‍ അതിനൊന്നു വഴങ്ങാതെ വീണ്ടും ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി പേരാട്ടം തുടര്‍ന്ന വനിത കൂടിയാണ് അവര്‍. ലൗജെയിനിന്റെ ധീരതയേയും പോരാട്ടവീര്യത്തെയും കുറിച്ച് അറിയണമെങ്കില്‍ അവര്‍ക്കെതിരെ സൗദി ചുമത്തിയ കുറ്റങ്ങളെന്തെന്ന് കൂടി അറിയണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who is  Saudi Women  Loujain Al -Hathloul