| Sunday, 14th June 2020, 12:14 am

'മിസ് വേള്‍ഡ് ആയതു കൊണ്ട് നടിയാവാമെന്ന് കരുതിയോ?, പോയി ഡാന്‍സ് പഠിക്ക്', 40 ഷോട്ടുകള്‍ തെറ്റിച്ച സംഭവത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോളിവുഡ്-ബോളിവുഡ് താരമായ പ്രിയങ്ക ചോപ്ര മുമ്പ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. കരിയറിന്റെ തുടക്കകാലത്ത് അക്ഷയ്കുമാറിനൊപ്പം അഭിനയിച്ച അന്ദാസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന സംഭവത്തെ ക്കുറിച്ചാണ് പ്രിയങ്ക പരാമര്‍ശിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന ചിത്രത്തിന്റെ ഒരു ഗാനരംഗം ചിത്രീകരിക്കവെ സീന്‍ 40 തവണതെറ്റിച്ചതു മൂലം കൊറിയോഗ്രാഫറില്‍ നിന്നും ശകാരം കേട്ടിരുന്നെന്നാണ് നടി പറയുന്നത്.

‘ 40 ഓളം ഷോട്ടുകള്‍ എടുത്തു. എന്നാല്‍ എനിക്കത് ശരിയാക്കാനായില്ല. രാജുഖാന്‍ ആയിരുന്നു കൊറിയോഗ്രാഫര്‍ എന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അദ്ദേഹം സരോജ് ജിയുടെ മകനാണ്. (സരോജ് ഖാന്‍ ) അദ്ദേഹം മൈക്ക് വലിച്ചെറിഞ്ഞ് പറഞ്ഞു.’ മിസ് വേള്‍ഡ് ആയതുകൊണ്ട് മാത്രം ഒരു നടിയാവാമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? പോയി എങ്ങനെ ഡാന്‍സ് കളിക്കാമെന്ന് പഠിച്ച് തിരിച്ചു വന്ന് പെര്‍ഫോം ചെയ്യൂ,’

ഈ സമയത്ത് അക്ഷയ്കുമാറിന്റെ ഭാര്യ തന്നെ സഹായിച്ചെന്നും ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചെന്നും നടി പറയുന്നു.

ഇന്ത്യയിലേക്ക് തിരിച്ചു വന്ന് ദിവസം ആറ് മണിക്കൂര്‍ കഥക് ഡാന്‍സ് പഠിക്കുകയും തിരിച്ചു പോയി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയെന്നും നടി പറയുന്നു. ഈ സംഭവത്തോടെ തയ്യാറെടുപ്പിന് എത്രത്തോളം പ്രാധന്യമുണ്ടെന്ന് താന്‍ മനസ്സിലാക്കിയെന്നും പ്രിയങ്ക പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

We use cookies to give you the best possible experience. Learn more