| Tuesday, 8th October 2019, 10:19 pm

റെസ്‌ലിങ് റിങ്ങിലെ സൂപ്പര്‍താരത്തിന്റെ ഭാവി ഇനിയെന്ത്? ഡബ്ലു.ഡബ്ലു.ഇ വിടുമോയെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം നല്‍കി റെസ്‌ലിങ് താരം ജോണ്‍ സിന

സ്പോര്‍ട്സ് ഡെസ്‌ക്

പ്രൊഫഷണല്‍ റെസ്‌ലിങ്ങിന്റെ ചരിത്രത്തില്‍ത്തന്നെ രേഖപ്പെടുത്തിയിട്ടുള്ള വന്‍പേരുകളിലൊന്നാണ് ജോണ്‍ സിന. 2002 മുതല്‍ ഡബ്ലു.ഡബ്ലു.ഇയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സിന 16 ലോക ചാമ്പ്യന്‍ഷിപ്പുകളാണു സ്വന്തമാക്കിയിട്ടുള്ളത്.

എന്നാല്‍ സിനിമാ ജീവിതം ആരംഭിച്ചതോടെ സിന റെസ്‌ലിങ് രംഗത്തുനിന്ന് ഏറെക്കുറേ പിന്‍വാങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തിലാണ് റോമന്‍ റീന്‍സ്, ബ്രോക്ക് ലെസ്‌നര്‍, എ.ജെ സ്‌റ്റൈല്‍സ്, സെഥ് റോളിന്‍സ്, ബ്രോണ്‍ സ്‌ട്രോമാന്‍ തുടങ്ങിയവര്‍ ഡബ്ലു.ഡബ്ലു.ഇയിലെ മിന്നും താരങ്ങളായത്.

ആരാധകരെ വിഷമിപ്പിച്ചുകൊണ്ട് അടുത്തിടെ സിന നടത്തിയ ഒരു പ്രസ്താവന ഇങ്ങനെയായിരുന്നു- ‘ഡബ്ലു.ഡബ്ലു.ഇ ഷെഡ്യൂള്‍ എന്നെക്കൊണ്ട് ഇനി കൈകാര്യം ചെയ്യാനാകില്ല.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതോടെ സിന റെസ്‌ലിങ് വിടുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. എന്നാല്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഭാവിയിലും ഡബ്ലു.ഡബ്ലു.ഇയ്ക്കു വേണ്ടി ഇറങ്ങാന്‍ തനിക്കു താത്പര്യമുണ്ടെന്നും അതില്‍ നിന്നു വിട്ടുപോകില്ലെന്നും സിന വ്യക്തമാക്കിയതായി എന്‍.ബി.സിയുടെ സണ്‍ഡേ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണിതെന്നും സിന പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരുവര്‍ഷം 250 ഷോകള്‍ വന്നതോടെയാണ് സിനയ്ക്കു കൈകാര്യം ചെയ്യാനാകാത്ത തരത്തിലേക്ക് ഡബ്ലു.ഡബ്ലു.ഇ എത്തിയത്. ഇടയ്ക്ക് ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്ന താരത്തിന് രണ്ടും ഒന്നിച്ചുകൊണ്ടുപോകാനായിരുന്നില്ല.

2017-ല്‍ 42-കാരനായ സിനയായിരുന്നു ഡബ്ലു.ഡബ്ലു.ഇയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ഇതുവരെ 16 സിനിമകളിലാണ് സിന അഭിനയിച്ചത്. ഇനി അഞ്ച് സിനിമകള്‍ കൂടി പുറത്തിറങ്ങാനിരിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more