| Tuesday, 18th June 2024, 1:07 pm

ഇങ്ങനെയൊരു നേട്ടം ടി-20 ലോകകപ്പ് ചരിത്രത്തിലാദ്യം; അഫ്ഗാനിസ്ഥാനെ വീഴ്ത്തിയ വിൻഡീസിന് ലോകറെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് 104 റണ്‍സിന്റെ കൂറ്റന്‍ ജയം. ബ്യൂസ്ജൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 16.4 ഓവറില്‍ 114 റണ്‍സിന് പുറത്താവുകയായിരുന്നു.

ഈ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം തവണയാണ് 100+ റണ്‍സിന് വിജയിക്കുന്നത്. ജൂണ്‍ ഒമ്പതിന് എതിരെയുള്ള മത്സരത്തില്‍ 134 റണ്‍സിനായിരുന്നു വിന്‍ഡീസിന്റെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട 39 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇതോടെ ഒരു ചരിത്രം നേട്ടവും വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ രണ്ട് മത്സരങ്ങളില്‍ 100+ റണ്‍സിന് വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് കരീബിയന്‍ പട സ്വന്തമാക്കിയത്.

53 പന്തില്‍ 98 റണ്‍സ് നേടിയ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് വിന്‍ഡീസ് മികച്ച ടോട്ടല്‍ നേടിയത്. ആറ് ഫോറുകളും എട്ട് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ജോണ്‍സണ്‍ ചാള്‍സ് 27 പന്തില്‍ 43 റണ്‍സും നേടി നിര്‍ണായകമായി. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനെ വിന്‍ഡീസ് ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഒബദ് മകോയ് മൂന്ന് വിക്കറ്റും ഗുഡാകേഷ് മോട്ടി, അകീല്‍ ഹുസൈന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ആന്ദ്രേ റസല്‍, അല്‍സാരി ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

28 പന്തില്‍ 38 റണ്‍സ് നേടിയ ഇബ്രാഹിം സദ്രാന്‍ ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോര്‍. സൂപ്പര്‍ 8ല്‍ ഇംഗ്ലണ്ടിനെതിരെയാണ് വിഡീഡിസിന്റെ അടുത്ത മത്സരം.

Content Highlight: West Indies Create a new Record in T20 World Cup

We use cookies to give you the best possible experience. Learn more