| Friday, 9th April 2021, 4:47 pm

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം; കാറ് അടിച്ച് തകര്‍ത്തെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഹൗറയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ ആക്രമിച്ചതായി പരാതി.
ബി.ജെ.പി നേതാവ് സഞ്ചരിച്ച വാഹനം തകര്‍ത്തെന്നും വാഹനത്തിന്റെ മുന്‍വശത്തുള്ള ഗ്ലാസും വിന്റോകളും തകര്‍ത്തെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്. രത്‌നി ദേബ് സെന്‍ഗുപ്തയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.
നേരത്തെ പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ കൂച്ച് ബെഹാര്‍ ജില്ലയില്‍ വെച്ച് ആക്രമണം നടന്നതായും പരാതി ഉണ്ട്.

ഇഷ്ടികയും ബോംബും ഉപയോഗിച്ച് ആക്രമിച്ചെന്നാണ് ദിലീപ് ഘോഷ് പറഞ്ഞിരിക്കുന്നത്. റാലിയില്‍ പങ്കെടുത്ത് ദിലീപ് ഘോഷ് മടങ്ങും വഴിയാണ് ആക്രമണം നടന്നത്.

ദിലീപ് ഘോഷിന്റെ കാറിന്റെ ജനാലകള്‍ ടി.എം.സി പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്നാണ് ബി.ജെ.പി പറഞ്ഞത്. ആക്രമണത്തിന്റെ ഒരു വീഡിയോ ദിലീപ് ഘോഷ് പങ്കുവെച്ചിരുന്നു. അതില്‍ കാറിന്റെ വശത്തെ വിന്റോ തകര്‍ന്നതായി കാണാം.

ആക്രമണത്തിനിടെ ഇഷ്ടിക കൊണ്ട് തന്നെ അടിച്ചതായും ദിലീപ് ഘോഷ് ആരോപിച്ചു.ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ദിലീപ് ഘോഷ് ഹെല്‍മറ്റ് ധരിക്കുന്നതും വീഡിയോയില്‍ കാണാം

Content Highlights: West Bengal polls: BJP candidate’s convoy attacked in Howrah

]

We use cookies to give you the best possible experience. Learn more