| Sunday, 14th February 2021, 11:50 am

ബി.ജെ.പി നേതാക്കള്‍ക്കെല്ലാം അവരെ ഭയമാണ്; ബി.ജെ.പി ബംഗാള്‍ ഭരിക്കില്ലെന്ന് തൃണമൂല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പി നേതാക്കള്‍ക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഭയമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി തപസ് റോയി. ബംഗാള്‍ ബി.ജെ.പി ഭരിക്കാന്‍ പോകുന്നില്ലെന്നും റോയി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ബി.ജെ.പിയെ തടയാന്‍ സാധിക്കില്ലെന്നും മമത ബാനര്‍ജിയെ കൊണ്ട് മാത്രമേ ബി.ജെ.പിയെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു.

”മമത ബാനര്‍ജിയെ തടയരുത്. കപാലിക ശക്തിയെ (ബി.ജെ.പി) ചെറുക്കാനുള്ള ശക്തി നിങ്ങള്‍ക്കില്ലെന്നും നിങ്ങള്‍ക്കറിയാം. അതിന് കഴിയുന്നയാളുടെ പേര് മമത ബാനര്‍ജി
എന്നാണ്. എല്ലാ ബിജെപി നേതാക്കളും അവരെ ഭയപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

294 സീറ്റുകളിലേക്കുള്ള ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷമാണ് നടക്കുക.
2016 ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത് ഇടത് മുന്നണിക്ക് 33 സീറ്റുകള്‍ ലഭിച്ചിരുന്നു. 211 സീറ്റാണ് തൃണമൂല്‍ നേടിയത്. വെറും 3 സീറ്റുകല്‍ മാത്രമാണ്   ബി.ജെ.പിക്ക് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: West Bengal Minister says Left-Cong don’t have strength, only TMC can take on BJP

We use cookies to give you the best possible experience. Learn more