| Wednesday, 4th March 2020, 6:04 pm

ബംഗാളില്‍ മാസത്തില്‍ മൂന്ന് ദിവസം തങ്ങാന്‍ അമിത് ഷാ; മറുനീക്കവുമായി പ്രശാന്ത് കിഷോറും മമതയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ വിജയത്തിലേക്ക് നയിക്കുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാസത്തില്‍ മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങുവാന്‍ തീരുമാനിച്ചതിന് പിറ്റേ ദിവസം തന്നെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടം ആരംഭിച്ച് പ്രശാന്ത് കിഷോര്‍. ഇതിനായി ഇന്നലെ നേതാജി സ്‌റ്റേഡിയത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദിദീ കെ ബോലോ എന്ന പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തിന് ശേഷം മൈ പ്രൈഡ് മമത എന്ന രണ്ടാം ഘട്ടം പ്രശാന്ത് കിഷോര്‍ നടപ്പിലാക്കിയിരുന്നു.

നേതാജി സ്‌റ്റേഡിയത്തില്‍ ഇന്നലെ ക്ഷണിക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. അടച്ചിട്ട ഹാളിലായിരുന്നു യോഗം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

75 ദിവസം നീണ്ടുനില്‍ക്കുന്ന ‘മമത ബംഗാളിന്റെ അഭിമാനം’ എന്ന മൂന്നാം ഘട്ട പ്രചരണ പരിപാടിയ്ക്കാണ് പ്രശാന്ത് കിഷോര്‍ ആലോചിക്കുന്നത്. 75000 നേതാക്കളേയും ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി ബംഗാളിലെ 2.5 കോടി ജനങ്ങളിലേക്കും എത്തുന്ന തരത്തില്‍ മോദിയ്‌ക്കെതിരെ ദീദി എന്ന ക്യാംപെയ്‌നാണ് ലക്ഷ്യം.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയില്‍ വെച്ച് അമിത് ഷാ, ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കാനായി അമിത് ഷാ സംസ്ഥാനത്ത് മാസത്തില്‍ മൂന്ന് ദിവസം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more