| Tuesday, 15th December 2020, 11:50 pm

ചെട്ടിനാട് ഗ്രൂപ്പില്‍ ഒരാഴ്ച നീണ്ട റെയ്ഡ് അവസാനിച്ചു; കണ്ടെത്തിയത് 700 കോടിയുടെ നികുതി വെട്ടിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ചെട്ടിനാടിന്റെ ഓഫീസുകളില്‍ നടന്ന പരിശോധന അവസാനിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധനയാണ് അവസാനിച്ചത്.

ചെന്നൈ ആസ്ഥാനമായുള്ള ചെട്ടിനാട് ഗ്രൂപ്പിന്റെ തമിഴ്‌നാട്, കര്‍ണാടക ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫീസുകളിലും ഫാക്ടറികളിലും കമ്പനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിലുമാണ് ഒരേ സമയം പരിശോധന ആരംഭിച്ചത്.

വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 700 കോടി രൂപയുടെ നികുതി വെട്ടിപ്പും 110 കോടിയുടെ വിദേശ സ്ഥിരനിക്ഷേപും പിടികൂടിയിട്ടുണ്ട്. 67 ഇടങ്ങളിലാണ് ഒരേസമയം പരിശോധന ആരംഭിച്ചത്.

ഇതിനു പുറമെ കമ്പനിയുടെ ചെലവു പെരുപ്പിച്ചു കാണിച്ചും തട്ടിപ്പ് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ചെട്ടിനാടിന്റെ സിമന്റ് കമ്പനികള്‍ക്ക് പുറമെ ഗ്രൂപ്പ് നടത്തുന്ന മെഡിക്കല്‍ കോളെജിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.

കോളെജില്‍ പി.ജി അഡ്മിഷന് വേണ്ടി കള്ളപ്പണം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. 435 കോടി രൂപയാണ് രേഖകളില്‍ തട്ടിപ്പ് കാണിച്ച് ഗ്രൂപ്പ് വെട്ടിച്ചെടുത്തത്.

വിവിധ സംസ്ഥാനങ്ങളിലായി 400 ആദായ നികുതി ഉദ്യോഗസ്ഥരാണ് പരിശോധനയില്‍ പങ്കെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Week-long Income tax raid ends in Chettinad group; 700 crore tax evasion detected

We use cookies to give you the best possible experience. Learn more