ന്യൂദല്‍ഹി: ഇന്ത്യക്ക് ഇനി കൂടുതല്‍ ക്ഷേത്രങ്ങളുടെയോ പള്ളികളുടെയോ ആവശ്യമില്ലെന്ന് അയോധ്യാ വിധിയില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. ട്വിറ്ററിലായിരുന്നു കാര്‍ത്തിയുടെ പ്രതികരണം.
‘ഇന്ത്യക്ക് ഇനി പുതിയ ക്ഷേത്രത്തിന്റെയോ ക്രിസ്ത്യന്‍ പള്ളിയുടെയോ മുസ്‌ലിം പള്ളിയുടെയോ ഗുരുദ്വാരയുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആരാധാനാലയങ്ങളോ ആവശ്യമില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പുനരുദ്ധാരണത്തിനും നവീകരണത്തിനും സംരക്ഷണത്തിനും ആവശ്യത്തിനു സ്ഥലങ്ങള്‍ നമുക്കുണ്ട്.’- കാര്‍ത്തി പറഞ്ഞു.
നേരത്തേ വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുമെങ്കിലും ഇതിന്റെ പേരില്‍ ബി.ജെ.പിയുടെ രാഷ്ട്രീയം കളിക്കാനുള്ള വാതില്‍ അടഞ്ഞുവെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നു. രാമക്ഷേത്ര നിര്‍മാണത്തിന് വാതില്‍ തുറന്നതു മാത്രമല്ല, ഇതിന്റെ പേരില്‍ ഇനിയും രാഷ്ട്രീയം പറയാനുള്ള ബി.ജെ.പിയുടെ വാതില്‍ അടയുക കൂടിയാണ് ഇതുവഴി ചെയ്തിട്ടുള്ളത്’. സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അയോധ്യാ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളി ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നാണ് സുപ്രീംകോടതി വിധിച്ചത്.
അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളി ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും വിധിയിലുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.
I strongly believe that India doesn’t need any new temple, church, mosque, gurudwara or any place of worship. We have enough places of worship which need restoration, renovation and preservation.
— Karti P Chidambaram (@KartiPC) November 9, 2019