| Tuesday, 2nd April 2024, 10:49 pm

നേടിയത് വെറും രണ്ട് ഫോര്‍, സ്വന്തമാക്കിയത് ഒന്നൊന്നര നേട്ടം; മുന്നിലുള്ളത് ധവാന്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ആര്‍.സി.ബി ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് എല്‍.എസ്.ജി നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് മോശം തുടക്കമായിരുന്നു ഉണ്ടായത്. 16 പന്തില്‍ നിന്ന് ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 22 റണ്‍സ് നേടി വിരാട് കോഹ്‌ലി പുറത്തായി. നിലവില്‍ കളി തുടരുമ്പോള്‍ 14 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് ഈര്‍.സി.ബി നേടിയത്.

മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡ് നേടാന്‍ വിരാടിന് കഴിഞ്ഞു. ലഖ്‌നൗവിന് എതിരെ രണ്ട് ബൗണ്ടറി നേടിയപ്പോള്‍ വിരാട് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടുന്ന രണ്ടാമത്തെ താരം ആവുകയാണ്. ഇതോടെ 902 ബൗണ്ടറിയാണ് താരം സ്വന്തമാക്കിയത്. ഈ പട്ടികയില്‍ ഒന്നാമത് ഉള്ളത് പഞ്ചാബിന്റെ ശിഖര്‍ ധവാന്‍ ആണ്. 918 ബൗണ്ടറിലാണ് താരം നേടിയത്.

വിരാടിന് പുറകെ ഫാഫ് ഡു പ്ലെസിസിനെ ഒരു റണ്‍ഔട്ടിലൂടെ ദേവ്ദത്ത് പടിക്കല്‍ പുറത്താക്കിയതോടെ ബെംഗളൂരു ഏറെ സമ്മര്‍ദത്തിലായി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഗ്ലെന്‍ മാക്‌സ് വെല്‍ പൂജ്യം റണ്‍സിനും പുറത്തായി. പിന്നീട് ഇറങ്ങിയ കാമറൂണ്‍ ഗ്രീന്‍ 9 റണ്‍സിനും പുറത്തായതോടെ ആര്‍.സി.ബി യുടെ വമ്പന്മാര്‍ എല്ലാരും കൂടാരത്തില്‍ ആയി.

നിലവില്‍ കളി തുടരുമ്പോള്‍ എല്‍.എസ്.ജി ബൗളിങ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മയങ്ക് യാദവ് നിലവില്‍ മൂന്ന് ഓവറില്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ എം സിദ്ധാര്‍ത് ഒരു വിക്കറ്റും മാര്‍ക്കസ് സ്റ്റോയിസ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് വേണ്ടി മികച്ച തുടക്കമാണ് ഡി കോക്കും കെ.എല്‍. രാഹുലും
നല്‍കിയത്. ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഡി കോക്കാണ്. 56 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 81 റണ്‍സാണ് താരം നേടിയത്.

അവസാന ഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് നിക്കോളാസ് പൂരനാണ്. അവസാന രണ്ട് ഓവറില്‍ അഞ്ച് സിക്‌സറുകളാണ് താരം നേടിയത്. 21 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 41 റണ്‍സ് നേടാനും താരത്തിന് കഴിഞ്ഞു.

എന്നാല്‍ രാഹുലിനെ പുറത്താക്കി ആര്‍.സി.ബിക്കുവേണ്ടി ആദ്യ വിക്കറ്റ് നേടിയത് മാക്‌സ്‌വെല്‍ ആണ്. 14 പന്തില്‍ രണ്ട് സിക്‌സര്‍ അടക്കം 20 റണ്‍സ് ആണ് ക്യാപ്റ്റന്‍ രാഹുല്‍ നേടിയത്.
പിന്നാലെ ദേവദത്ത് പടിക്കല്‍ ആറ് റണ്‍സിന് കൂടാരം കയറിയപ്പോള്‍ 24 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിനെ മാക്‌സി പറഞ്ഞയച്ചു.

ആര്‍.സിബിക്ക്‌നാല് ഓവറില്‍ മാക്‌സി വെറും 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും നേടി. 5.75 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ടീമിന് വേണ്ടി റീസ് ടോപ്ലെ, യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Virat Kohli In Record Achievement

We use cookies to give you the best possible experience. Learn more