| Monday, 1st April 2024, 7:00 pm

വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ ഒരു ക്യാരക്ടറായി ലോകേഷിനെയാണ് ആദ്യം ആലോചിച്ചിരുന്നത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് നായകന്മാര്‍. കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍, സിനിമയിലെ ഒരു വേഷത്തിലേക്ക് ആദ്യം മനസില്‍ വിചാരിച്ചത് തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജിനെയായിരുന്നുവെന്ന് വിനീത് വെളിപ്പെടുത്തി. ന്നൊല്‍ ലിയോയുടെ പ്രൊമോഷന്‍ തിരക്കുമായി ലോകേഷ് തിരക്കിലായതുകൊണ്ട് ആ റോളിലേക്ക് കലേഷിനെ കാസ്റ്റ് ചെയ്യാമെന്ന് നിര്‍മാതാവ് വിശാഖ് നിര്‍ദേശിച്ചുവെന്നും വിനീത് പറഞ്ഞു.

‘ഈ സിനിമയില്‍ ആദ്യം ആലോചിച്ച പല നടന്മാരെയും കഥാപാത്രങ്ങളെയും പലപ്പോഴും മാറ്റേണ്ടി വന്നിട്ടുണ്ട്. അജുവിന് ആദ്യം കൊടുക്കാന്‍ ഉദ്ദേശിച്ച ക്യാരക്ടര്‍ അല്ലായിരുന്നു ഇപ്പോഴുള്ളത്. സ്‌ക്രിപ്റ്റ് കേട്ട ശേഷം അജു പറഞ്ഞു, പ്രൊഡ്യൂസറുടെ വേഷം ഞാന്‍ ചെയ്‌തോട്ടെ എന്ന്. അവന് ഒരു വെറൈറ്റി വേഷമാകും ഇതെന്ന് തോന്നിയത് കൊണ്ട് അത് അവന് കൊടുത്തു.

അതുപോലെ ഇതിലെ ഒരു ക്യാരക്ടറായിട്ട് ആദ്യം ആലോചിച്ചത് ലോകേഷിനെയായിരുന്നു. ലിയോ ഇറങ്ങുന്നതിന് മുമ്പായിരുന്നു അത്. അങ്ങനെ ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്ന് എന്റെ ഒരു ഫ്രണ്ട് വഴി ലോകേഷിനോട് ചോദിച്ചപ്പോള്, ലിയോയുടെ പ്രൊമോഷന്‍ തിരക്ക് കാരണം ചെയ്യാന്‍ പറ്റിയില്ല. പിന്നെ ആര് ആ റോള്‍ ചെയ്യുമെന്ന് ചിന്തിച്ചപ്പോള്‍ വിശാഖാണ് കലേഷിന്റെ പേര് സജസ്റ്റ് ചെയ്തത്. കലേഷും പ്രണവും ഹൃദയത്തില്‍ നല്ല കോമ്പിനേഷന്‍ ആയതുകൊണ്ട് കലേഷിനെ ഫിക്‌സ് ചെയ്തു,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan saying that he approached Lokesh Kanagaraj for a role in Varshangalkku Sesham

We use cookies to give you the best possible experience. Learn more