Advertisement
Entertainment
45ാം വയസില്‍ തൊണ്ണൂറുകാരനായി സ്‌ക്രീനില്‍ അത്ഭുതപ്പെടുത്തിയ നടനാണ് അദ്ദേഹം, നാടകമാണ് ആ നടനെ അതിന് സഹായിച്ചത്: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 02, 04:32 pm
Sunday, 2nd March 2025, 10:02 pm

52 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് വിജയരാഘവന്‍. കാപാലിക എന്ന ചിത്രത്തിലൂടെയാണ് വിജയരാഘവന്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് സഹനടനായും വില്ലനായും നായകനായും മലയാളസിനിമയില്‍ വിജയരാഘവന്‍ വേഷമിട്ടു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ക്യാരക്ടര്‍ റോളുകളിലൂടെ ഓരോ സിനിമയിലും വിസ്മയിപ്പിക്കുന്ന വിജയരാഘവനെയാണ് കാണാന്‍ സാധിക്കുന്നത്.

മലയാളസിനിമയിലെ പഴയകാല നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവന്‍. കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു പോലുള്ള നടന്മാരെ താന്‍ മിസ് ചെയ്യാറുണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു. ഭരത് ഗോപിയെപ്പോലെ ലോകോത്തര നടന്മാരുണ്ടായിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു മലയാളമെന്നും അവരുടെയെല്ലാം സിനിമകള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ടെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര ശ്രീധരന്‍ നായരെപ്പോലുള്ള നടന്മാര്‍ ഇനി മലയാളത്തില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. നാടകത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് വന്നതെന്നും അന്നത്തെ കാലത്ത് റെഫര്‍ ചെയ്യാന്‍ വേറെ സിനിമകള്‍ കാണാന്‍ കഴിയാത്ത അവസ്ഥയായിരുന്നെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

മൈക്കൊന്നും ഇല്ലാതിരുന്ന കാലത്ത് സ്വന്തം ശബ്ദം എല്ലാ കാണികളിലേക്കും എത്തിച്ച നടനായിരുന്നു അദ്ദേഹമെന്നും സിനിമയില്‍ ഏത് തരത്തിലുള്ള വേഷവും ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നെന്നും വിജയരാഘവന്‍ പറയുന്നു. ചെമ്പന്‍കുഞ്ഞ് എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച അതേ നടനാണ് വേലുത്തമ്പി ദളവയായി ഞെട്ടിച്ചതെന്ന് വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അരനാഴികനേരം എന്ന സിനിമയില്‍ 90 വയസുള്ള കുഞ്ഞോനാച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായമെന്നും വിജയരാഘവന്‍ പറഞ്ഞു. അത്തരം നടന്മാരുടെ വിടവ് മലയാളസിനിമക്ക് വലിയ നഷ്ടമാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പഴയകാല നടന്മാരായ പപ്പുചേട്ടന്‍, വേണുചേട്ടന്‍, ഇന്നസെന്റേട്ടന്‍ തുടങ്ങിയ നടന്മാരെ വല്ലാതെ മിസ് ചെയ്യും. അതുപോലെ ഭരത് ഗോപി. ലോകോത്തര നടനാണ് അദ്ദേഹം. അവരുടെയൊക്കെ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ സങ്കടം വരും. പണ്ടും അവരെപ്പോലുള്ള നടന്മാരുണ്ടായിരുന്നു. അതിലൊരാളായിരുന്നു കൊട്ടാരക്കര ശ്രീധരന്‍ നായര്‍.

നാടകത്തില്‍ നിന്നാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. മൈക്കൊന്നും ഇല്ലാതിരുന്ന കാലത്ത് പോലും അദ്ദേഹത്തിന്റെ ശബ്ദം എല്ലാ പ്രേക്ഷകരിലേക്കും എത്തിയിരുന്നു. റഫറന്‍സിന് വേണ്ടി വേറെ സിനിമകള്‍ കാണാന്‍ അദ്ദേഹത്തിന്റെ കാലത്ത് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്യാന്‍ സാധിക്കുമായിരുന്നു.

ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞ് എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച അദ്ദേഹമാണ് വേലുത്തമ്പി ദളവയായി അമ്പരപ്പിച്ചത്. അരനാഴികനേരം എന്ന സിനിമയില്‍ 90 വയസുള്ള കുഞ്ഞോനാച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. നാടകം നല്‍കിയ ആത്മവിശ്വാസമാണ് അതൊക്കെ,’ വിജയരാഘവന്‍ പറയുന്നു.

Content Highlight: Vijayaraghavan saying Kottarakkara Sreedharan Nair was one of the finest actor in Malayalam cinema