| Thursday, 22nd October 2020, 6:39 pm

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു. മണ്ഡലം പ്രസിഡന്റ് പുരുഷോത്തമന്‍, ഡി.സി.സി അംഗം അനില്‍ കുമാര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.

കേസിലെ മൂന്നാം പ്രതി ഉണ്ണി കൊലപാതകത്തിന് ശേഷം ഇവരെ ഫോണില്‍ വിളിച്ചിരുന്നു. സംഘര്‍ഷമുണ്ടായതായി ഉണ്ണി പറഞ്ഞുവെന്നാണ് മൊഴി.

തിരുവോണ നാളിലായിരുന്നു വെഞ്ഞാറമൂട് തേമ്പാമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജും മുഹമ്മദ് ഹഖും കൊല്ലപ്പെട്ടത്. ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിയായ കേസില്‍ അന്വേഷണം തുടരുകയാണ്.

ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Venjaramoodu Murder Case Congress Leaders Questioned

We use cookies to give you the best possible experience. Learn more