| Thursday, 3rd September 2020, 5:42 pm

കൊലപാതകത്തിന് പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നത്; കോടിയേരി ബാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊലപാതകത്തിന് പകരം കൊലപാതകം നടത്തി ശക്തി പ്രകടിപ്പിക്കാനല്ല പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട ഹഖിന്റെയും മിഥിലാജിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും കോണ്‍ഗ്രസിന്റെ ക്രമസമാധാനം തകര്‍ക്കാനുളള ശ്രമത്തില്‍ ആരും വീണുപോകരുതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമണം നടത്തരുത്, ഒരു ആക്രമണത്തിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ പാടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.

കൊല്ലപ്പെട്ട ഹഖിന്റെയും മിഥിലാജിന്റെയും കുടുംബത്തെ പാര്‍ട്ടി എറ്റെടുക്കും. കുട്ടികളുടെ വിദ്യഭ്യാസചിലവുകളും സി.പി.ഐ.എം എറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ വെഞ്ഞാറമൂട് ഇരട്ടക്കൊല പെരിയ ഇരട്ടക്കൊലക്കുള്ള പ്രതികാരമായി കോണ്‍ഗ്രസ് ചെയ്തതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. കൊലപാതകനീക്കത്തെക്കുറിച്ച് അറിവുണ്ടായിട്ടും കോണ്‍ഗ്രസ് നേതൃത്വം തടഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഞായറാഴ്ച രാത്രിയോടെയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക്ക് മുഹമ്മദ്, മിഥിലാജ്, ഷഹീന്‍ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഷഹീന്‍ പരുക്കുകളോടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: party does not intend to show power by committing murder instead of murder; Kodiyeri Balakrishnan

We use cookies to give you the best possible experience. Learn more