Advertisement
Valayar Case
'പല തവണ ആവര്‍ത്തിച്ചിട്ടും പൊലീസ് തന്നെ വിസ്തരിച്ചില്ല'; വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി അഞ്ചാം സാക്ഷിയും രക്ഷിതാക്കളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 28, 04:42 am
Monday, 28th October 2019, 10:12 am

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തെ സംബന്ധിച്ചുള്ള സാക്ഷി വിസ്താരത്തില്‍ അലംഭാവം. അഞ്ചാം സാക്ഷി അബ്ബാസിനെ വിസ്തരിച്ചില്ല.

പല തവണ ആവശ്യപ്പെട്ടിട്ടും തന്നെ വിസ്തരിച്ചില്ലെന്ന് അബ്ബാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടാമത്തെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകില്ലെന്നും അബ്ബാസ് പറഞ്ഞു.

അതേസമയം രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ പറഞ്ഞു. കൊലപാതകമാണെന്ന് പൊലീസിനോട് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഗൗനിച്ചില്ലെന്നും ആത്മഹത്യയാണെന്ന് പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഒമ്പതുവയസ്സുകാരി തൂങ്ങി മരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും കുട്ടിയെ കൊന്ന ശേഷം കെട്ടിത്തൂക്കിയതാവാമെന്നും ഇദ്ദേഹം പറഞ്ഞു.
പൊലീസിനെതിരെ പെണ്‍കുട്ടികളുടെ അമ്മയും രംഗത്ത് വന്നിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രദേശവാസികളല്ലാത്തവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവര്‍ കേസില്‍ സാക്ഷികളല്ലെന്നും അമ്മ ചൂണ്ടിക്കാട്ടി.

സാക്ഷികള്‍ ആരൊക്കെയെന്ന് പൊലീസ് വെളിപ്പടുത്തിയില്ല. ചോദിക്കുമ്പോഴൊക്കെ പൊലീസ് ഒഴിഞ്ഞുമാറിയെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
പ്രതിഭാഗം അഭിഭാഷകന്‍ തങ്ങളെ കോടതിയില്‍ അപകീര്‍ത്തിപ്പെടുത്തി. പ്രോസിക്യൂഷനും പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിച്ചതായി സംശയിക്കുന്നെന്നും ഇവര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ