| Wednesday, 21st April 2021, 1:02 pm

വളാഞ്ചേരി കൊലപാതകം: യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളാഞ്ചേരി: വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേത് തന്നെ എന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പിടിയിലായ യുവതിയുടെ അയല്‍വാസിയും കഞ്ഞിപ്പുര സ്വദേശിയുമായ അന്‍വറിനെ തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

അതേസമയം, പിടിയിലായ പ്രതി ഇതിനു മുമ്പ് യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട തിരച്ചിലില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണെന്നും ഇയാളെ ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

വളാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് കഞ്ഞിപ്പുരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ അയല്‍വാസി അന്‍വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ഞിപ്പുര ചോറ്റൂര്‍ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെ ക്വാറിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതായത്. 21കാരി സുബീറ ഫര്‍ഹത്തിനെയാണ് കാണാതായത്. ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ യുവതി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എങ്ങോട്ടു പോയെന്ന് സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Valanchery murder Relatives identified the woman’s body

We use cookies to give you the best possible experience. Learn more