| Wednesday, 4th December 2019, 8:42 am

വാടക കാറിനെ ചൊല്ലി യുവാവിനെ കൊലപ്പെടുത്തിയ സംഭവം; മൂന്ന് പ്രതികള്‍ കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വാടക കാറിനെ കുറിച്ചുള്ള തര്‍ക്കത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. അങ്കമാലിയില്‍ വെച്ചാണ് മൂന്ന് പേരും പൊലീസില്‍ കീഴടങ്ങിയത്.

കേസില്‍ പ്രതികളായ റംഷാദ്, അഹമ്മദ്, സാലി എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്റെ മകന്‍ മുബാറക് കുത്തേറ്റ് മരിക്കുന്നത്.

മാഞ്ഞാലി എയര്‍പോര്‍ട്ട് റോഡില്‍ മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍വെച്ചായിരുന്നു സംഭവം. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിമറ തോപ്പില്‍ വീട്ടില്‍ നാദിര്‍ഷയാള്‍ക്ക് പരിക്കേറ്റിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുബാറക്കിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പെരുമ്പാവൂരിലെ ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പ്രതിയായ റിയാസ് എന്ന വ്യക്തി മറ്റൊരാളില്‍ നിന്ന് വാടകയ്ക്ക് എടുത്ത കാര്‍ കൃത്യസമയത്ത് തിരികെ നല്‍കിയിരുന്നില്ല.

പിന്നീട് റിയാസ് അറിയാതെ ഈ കാര്‍ മുബാറക്ക് കാറിന്റെ ഉടമസ്ഥന് തിരികെ നല്‍കിയതാണ് റിയാസിനെയും സംഘത്തിനെയും പ്രകോപിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാക്ക് തര്‍ക്കത്തിനിടെ മുബാറക്കിന്റെ നെഞ്ചിലും വയറിലും കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുബാറക്കിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more