| Wednesday, 4th November 2020, 9:47 am

വി.മുരളീധരന്‍ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ പ്രസിഡണ്ടായത് ചട്ടം ലംഘിച്ചെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ പ്രസിഡണ്ടായത് സഭയുടെ ഭരണഘടനയും ചട്ടവും ലംഘിച്ചെന്ന് ആരോപണം. ദേശാഭിമാനി ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രസിഡണ്ട് സ്ഥാനത്തിനായി വ്യാജരേഖ ചമച്ചതായും ആരോപണമുണ്ട്. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയിരുന്നു മുമ്പ് ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാധ്യക്ഷ പദവി വഹിച്ചിരുന്നത്.

വി.മുരളീധരന്‍ നിലവില്‍ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ അംഗമല്ല. മൂന്ന് പ്രതിനിധികളെ സംസ്ഥാനത്തുനിന്ന് കേന്ദ്രസഭ ജനറല്‍ ബോഡിയിലേക്ക് നോമിനേറ്റ് ചെയ്യാം. എന്നാല്‍ 10 വര്‍ഷമായി കേരളഘടകത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സമിതിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുത്ത സമിതിക്കാണ് കേന്ദ്രസഭാ ജനറല്‍ബോഡി പ്രതിനിധികളായി 27 പേരെ തെരഞ്ഞെടുക്കാനും മൂന്ന് നോമിനേഷനും അര്‍ഹത. എന്നാല്‍ ബന്ധപ്പെട്ട സ്പെഷല്‍ ഓഫീസറെ സ്വാധീനിച്ച് രേഖകളില്‍ കൃത്രിമം കാട്ടി മുരളീധരനെ പ്രതിനിധിയാക്കി തലപ്പത്തെത്തിച്ചുവെന്നാണ് ആരോപണം.

ദക്ഷിണേന്ത്യയില്‍ ഹിന്ദി പ്രചാരണത്തിനായി 1918-ല്‍ ഗാന്ധിജിയാണ് സഭ സ്ഥാപിച്ചത്. ചെന്നൈ ആസ്ഥാനമായ സഭയുടെ പ്രസിഡണ്ടാണ് സഭാ സര്‍വകലാശാലയുടെ ചാന്‍സലറും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: V Muralidharan Dakshina Bharata Hindi Prachara Sabha

Latest Stories

We use cookies to give you the best possible experience. Learn more