Advertisement
World News
ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ കുറിച്ചുള്ള  വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 01, 04:22 am
Friday, 1st March 2019, 9:52 am

വാഷിംഗ്ടണ്‍: അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ലാദനെ കുറിച്ച് വിവരങ്ങള്‍ കൊടുക്കുന്നവര്‍ക്ക് പാരിതോഷികമായി ഏഴ് കോടി രൂപ പ്രഖ്യാപിച്ച് അമേരിക്ക. ഹംസ ബിന്‍ ലാദന്‍ തീവ്രവാദത്തിന്റെ മുഖമായി ഉയര്‍ന്നു വരുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ബിന്‍ ലാദല്‍ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നുമില്ല. പാക്കിസ്ഥാനിലോ, അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഇറാനിലെ വീട്ടുതടങ്കലിലോ ആണ് ഹംസ കഴിയുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.

ALSO READ: ‘വരമ്പത്ത് കൂലി നല്‍കണമെന്ന് പറഞ്ഞവരാണ് പാകിസ്ഥാനുമായി സമാധാന ചര്‍ച്ച മതിയെന്ന് പറയുന്നത്’;കോടിയേരിയെ പരിഹസിച്ച് സെന്‍കുമാര്‍

ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ ബിന്‍ ലാദന്‍ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.2011ല്‍ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായും അമേരിക്ക ആരോപിക്കുന്നുണ്ട്. സിറിയയിലെ തീവ്രവാദികള്‍ ഒന്നിച്ചു നില്‍ക്കണമെന്നാവശ്യപ്പെടുന്ന വീഡിയോ ഹംസ ബിന്‍ ലാദന്‍ 2015 ല്‍ പുറത്തു വിട്ടിരുന്നു.