| Wednesday, 26th May 2021, 6:58 pm

യു.പിയില്‍ മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് യുവാവിന്റെ കാലില്‍ പൊലീസ് ആണി തറച്ചുകയറ്റിയെന്ന് ആരോപണം; നിഷേധിച്ച് പൊലീസുദ്യോഗസ്ഥര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയില്‍ മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് യുവാവിന്റെ കാലിലും കൈയ്യിലും പൊലീസ് ആണിയടിച്ചുകയറ്റിയതായി പരാതി. ബറേലിയിലാണ് സംഭവം. യുവാവിന്റെ അമ്മയാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

‘പ്രദേശത്ത് റോഡിന് സമീപം ഇരിയ്ക്കുകയായിരുന്നു മകന്‍. വേറെയും കുറച്ചുപേര്‍ അവിടെയുണ്ടായിരുന്നു. പെട്ടെന്നെത്തിയ പൊലീസ് സംഘം എല്ലാവരോടും മാസ്‌ക് എവിടെയെന്ന് ചോദിച്ച് ശകാരിച്ചു. മകനോടും മാസ്‌ക് ധരിക്കാന്‍ പറഞ്ഞു. ശേഷം അവനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു,’ യുവാവിന്റെ അമ്മ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മകനെ തേടി പൊലീസ് സ്റ്റേഷനിലെത്തിയെന്നും എന്നാല്‍ അവനെ വിട്ടയച്ചെന്നാണ് പൊലീസുകാര്‍ തന്നോട് പറഞ്ഞതെന്നും യുവാവിന്റെ അമ്മ പറഞ്ഞു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും അവര്‍ പറയുന്നു.

ഇതുസംബന്ധിച്ച് പൊലീസുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ താന്‍ ശ്രമിച്ചെന്നും എന്നാല്‍ പരാതിയുമായി മുന്നോട്ടുപോയാല്‍ മകനെ അറസ്റ്റ് ചെയ്യുമെന്ന് ചില ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറഞ്ഞു.

അതേസമയം യുവാവിന്റെ അമ്മയുടെ ആരോപണങ്ങള്‍ തെറ്റാണെന്നാണ് എസ്.എസ്.പി രോഹിത് സാജ്‌വാന്‍ പറയുന്നത്. നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന വ്യാജ ആരോപണമാണിതെന്നായിരുന്നു എസ്.എസ്.പി രോഹിത് പറഞ്ഞത്.

ചിത്രം: ഇന്ത്യാ ടുഡെ

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: UP woman alleges cops nailed her son’s limbs for not wearing mask, police deny charges

We use cookies to give you the best possible experience. Learn more