ഖാസിപൂരില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് യു.പി പൊലീസ്
national news
ഖാസിപൂരില്‍ നിന്ന് കര്‍ഷകരെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th January 2021, 10:16 am

ലഖ്‌നൗ: ഖാസിപൂരിലെ കര്‍ഷകരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ എടുക്കുന്നുവുള്ളൂവെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പ്രതിഷേധ സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചത് സംഘര്‍ഷ ശ്രമം തടയാനാണെന്നും ഇത് ബലപ്രയോഗത്തിനെന്ന് തെറ്റിദ്ധരിക്കപ്പട്ടെതാണെന്നുമാണ് യു.പി എ.ഡി.ജിയുടെ വാദം.

എന്നാല്‍ ഖാസിപൂരില്‍ സമരം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് കര്‍ഷകര്‍ ശനിയാഴ്ച ഖാസിപ്പൂരിലേക്ക് എത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ അനുയായികളും സമരത്തിന് പിന്തുണയുമായി എത്തും.

ഖാസിപ്പൂരില്‍ സമരം നടത്തുന്ന കര്‍ഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞദിവസം രാത്രിയോടെ യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചത്.

പിന്തുണയുമായി കൂടുതല്‍ കര്‍ഷകര്‍ എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷം കര്‍ഷക സമരത്തെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ഷകരുടെ പുതിയ നടപടി ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം, സിംഗുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അക്രമം അഴിച്ചുവിട്ടിരുന്നു.
കര്‍ഷകരുടെ ടെന്റുകള്‍ ഇവര്‍ പൊളിച്ചുമാറ്റിയിരുന്നു. കര്‍ഷകരെ തീവ്രാവാദികള്‍ എന്നുവിളിച്ചുകൊണ്ടായിരുന്നു ആക്രമണം.
സംഘര്‍ഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: UP police say final decision on eviction of farmers from Ghazipur will be taken after discussions