| Wednesday, 12th February 2020, 1:53 pm

ഉത്തര്‍പ്രദേശില്‍ ലെെംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു; പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കാതെ യോഗിയുടെ യു.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്നു. പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് യു.പി പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് വച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലൈംഗികാതിക്രമണം പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനു മേല്‍ ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആഗ്ര പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആഗ്ര പൊലീസില്‍ നിന്നും മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ഫിറോസാബാദ് സ്വദേശിയായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. ഇതിനു ശേഷം പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പ്രതികള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടിയുടെ പിതാവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതികള്‍ക്കായി ഊര്‍ജിതമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും ആഗ്ര പൊലീസ് അറിയിച്ചു.

We use cookies to give you the best possible experience. Learn more