| Friday, 14th May 2021, 10:59 pm

യു.പിയില്‍ സെക്കന്‍ ഹാന്റ് കാറുവാങ്ങാന്‍ മാതാപിതാക്കള്‍ കുഞ്ഞിനെ വിറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സെക്കന്റ് ഹാന്റ് കാറുവാങ്ങാന്‍ മതാപിതാക്കള്‍ കുഞ്ഞിനെ വിറ്റു.

ഒന്നര ലക്ഷം രൂപയ്ക്ക് വേണ്ടിയാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്.

ഒരു ബിസിനസ്സുകാരനാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. മൂന്ന് മാസം മാത്രമാണ് കുഞ്ഞിന്റെ പ്രായം.
ഇപ്പോഴും ബിസിനസ്സുകാരന്റെ കയ്യിലാണ് കുഞ്ഞുള്ളത് എന്നാണ് പൊലീസ് പറയുന്നത്.
ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

” കുഞ്ഞ് ഇപ്പോഴും വ്യാപാരിയുടെ കയ്യിലാണ്. ഞങ്ങള്‍ അയാളേയും ഭാര്യയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്., പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: UP couple sells 3-month-old son to buy second-hand car

We use cookies to give you the best possible experience. Learn more