Sports News
ആദ്യം ഔട്ട് വിളിച്ച് പുറത്താക്കുന്നു, തൊട്ടടുത്ത നിമിഷം തന്നെ ഔട്ടായ ബാറ്ററെ വീണ്ടും ബാറ്റ് ചെയ്യാന്‍ അനുവദിക്കുന്നു; ഇന്റര്‍നാഷണല്‍ മാച്ചില്‍ നാടകീയ സംഭവങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jul 15, 11:29 am
Friday, 15th July 2022, 4:59 pm

അയർലൻഡ് – ന്യൂസിലാൻഡ് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ നടന്ന ചില സംഭവങ്ങളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചയാവുന്നത്. അയർലൻഡ് ഇന്നിങ്‌സിനിടെ ഔട്ടായ ബാറ്റാർക്ക് വീണ്ടും അവസരം നൽകിയ അമ്പയർ പോൾ റെയ്‌നോൾഡിന്റെ തീരുമാനത്തിന് അഭിനന്ദനം ലഭിക്കുന്നു.

അയർലൻഡ് ഇന്നിങ്സിന്റെ 43ാം ഓവറിലായിരുന്നു സംഭവം. ന്യൂസിലാൻഡ് സീമർ ബ്ലെയർ ടിക്‌നർ എറിഞ്ഞ ഡെലിവറിയിൽ അയർഡലൻഡ് ബാറ്റർ സിമി സിങ് പുറത്താവുകയായിരുന്നു. ടോം ലഥാമിന് സൈഡ് എഡ്ജിൽ ക്യാച്ച് നൽകിയതായിരുന്നു താരം പുറത്തായത്.

ലാഥം മികച്ച രീതിയിൽ തന്നെ ക്യാച്ചെടുത്തതോടെ ഫീൽഡ് അമ്പയർ പോൾ റെയ്‌നോൾഡ്‌സ് വിക്കറ്റ് നൽകുകയായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ അദ്ദേഹം തന്റെ തീരുമാനം മാറ്റുകയും നോട്ട് എന്ന് വിളിക്കുകയുമായിരുന്നു.

റണ്ണപ്പിനിടെ ടിക്‌നർ ബാറ്ററുടെ ശ്രദ്ധ തിരിക്കാൻ തന്റെ ടൗവൽ താഴെയിട്ടെന്ന് കാണിച്ചായിരുന്നു റെയ്‌നോൾഡ്‌സ് തന്റെ തീരുമാനം മാറ്റിയത്.

റെയ്‌നോള്‍ഡ്‌സിന്റെ തീരുമാനത്തിന് നിറഞ്ഞ കൈയടികളാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അനുസൃതമായാണ് റെയ്‌നോള്‍ഡ്‌സ് നോട്ട് ഔട്ട് വിളിച്ചത്. ക്രിക്കറ്റ് നിയമം 20.4.2.6 പ്രകാരം ഡെലിവറി സ്വീകരിക്കുന്നതിന് മുമ്പോ സ്വീകരിക്കുന്നിതിനിടയിലോ എന്തെങ്കിലും ശബ്ദമോ പ്രവര്‍ത്തിയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താലോ ബാറ്ററുടെ ശ്രദ്ധ തെറ്റിക്കുന്ന സംഭവം നടന്നാല്‍ പ്രസ്തുത ഡെലിവറി ഡെഡ് ബോള്‍ ആയി കണക്കാക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌നോള്‍ഡ്‌സ് നോട്ട് ഔട്ട് വിളിച്ചത്.

20.4.2.7 പ്രകാരവും പന്ത് ഡെഡ് ബോള്‍ ആയി തന്നെ കണക്കാക്കണമെന്നാണ് നിയമം. സ്‌ട്രൈക്കറുടെ ശ്രദ്ധ തെറ്റിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുകയാണെങ്കില്‍ ആ ഡെലിവറി ഡെഡ് ബോള്‍ ആയി കണക്കാക്കണമെന്നാണ് ക്രിക്കറ്റ് നിയമം 20.4.2.7ല്‍ വിശദീകരിക്കുന്നത്.

എന്നാൽ, ഈ സംഭവവും അയർലൻഡിനെ തോൽവിയിൽ നിന്നും രക്ഷിക്കാൻ പ്രാപ്തമായിരുന്നില്ല. മൂന്ന് വിക്കറ്റിനായിരുന്നു ബ്ലാക്ക് ക്യാപ്‌സ് വിജയം പിടിച്ചെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഐറിഷ് പട 216 നേരത്തായിരുന്നു പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 71 പന്ത് ബാക്കി നിൽക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

ഫിൻ അലന്റെയും ടോം ലാഥമിന്റെയും അപരാജിത ഇന്നിങ്‌സാണ് കിവികൾക്ക് തുണയായത്. അലൻ 60 തെരുവും ലാഥം 55നുമാണ് ടീം ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ, രണ്ട് മത്സരത്തിന് ശേഷം 2-0 എന്ന നിലയിലാണ് ന്യൂസിലാൻഡ്. ഇതോടെ പരമ്പര സ്വന്തമാക്കാനും കിവികൾക്കായി.

 

ഉള്ളടക്ക ഹൈലൈറ്റ്: അയർലൻഡ് vs ന്യൂസിലൻഡ് രണ്ടാം ഏകദിനത്തിനിടെ വിചിത്രമായ ഒരു സംഭവത്തിൽ അമ്പയർ തീരുമാനം അസാധുവാക്കി