| Thursday, 23rd May 2019, 9:36 pm

കേരളത്തില്‍ 122 നിയമസഭ സീറ്റുകളില്‍ യു.ഡി.എഫ് മുന്നില്‍; എല്‍.ഡി.എഫിന് മുന്നേറ്റം 17 മണ്ഡലങ്ങളില്‍ മാത്രം; കണക്കുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ആശങ്കയുളവാക്കുന്നതാണ്. സംസ്ഥാനത്തെ 20 ലോകസഭ മണ്ഡലങ്ങളിലായി 140 നിയമസഭ മണ്ഡലങ്ങളില്‍ 122 സീറ്റുകളിലും മുന്നിലെത്തിയത് യു.ഡി.എഫ് ആണ.

17 മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫിന് മുന്നിലെത്താനായത്. ഒ.രാജഗോപാല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ മാത്രമാണ് എന്‍.ഡി.എക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്.

ഇതില്‍ വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ഇടുക്കി, മാവേലിക്കര, കൊല്ലം എന്നീ ലോക്‌സഭ മണ്ഡലങ്ങളിലെ മുഴുവന്‍ നിയമസഭ സീറ്റിലും യു.ഡി.എഫിനാണ് മുന്നേറ്റം.

കാസര്‍ഗോഡ്, പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന് യു.ഡി.എഫിനേക്കാള്‍ മുന്നേറ്റം ഉണ്ടാക്കാനായത്. വടകര, കോട്ടയം, പത്തനംതിട്ട, ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭ മണ്ഡലങ്ങളില്‍ ഒരു നിയമസഭ മണ്ഡലമൊഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ആണ് മുന്നില്‍.

കണ്ണൂരില്‍ 5 മണ്ഡലങ്ങളില്‍ യു.ഡി.എഫും 2 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും മുന്നിട്ട് നിന്നു. എല്‍.ഡി.എഫിന് സീറ്റ് ലഭിച്ച ആലപ്പുഴയില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍.ഡി.എഫ് മുന്നിട്ട് നിന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more