സംഘര്‍ഷത്തിന് ശേഷം ഗസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റി യോഗ്യമല്ലെന്ന് അമേരിക്ക: പൊളിറ്റിക്കോ റിപ്പോര്‍ട്ട്
World News
സംഘര്‍ഷത്തിന് ശേഷം ഗസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഫലസ്തീന്‍ അതോറിറ്റി യോഗ്യമല്ലെന്ന് അമേരിക്ക: പൊളിറ്റിക്കോ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th December 2023, 4:33 pm

ഗസ: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തിന് ശേഷം ഗസയുടെ നിയന്ത്രണം എന്തിന്റെ അടിസ്ഥാനത്തിലാണ് ഫലസ്തീന്‍ അതോറിറ്റിക്ക് നല്‍കുകയെന്ന ചര്‍ച്ചകള്‍ യു.എസ് നടത്തുന്നതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട്.

ഫലസ്തീന്‍ അതോറിറ്റിയെ അന്താരാഷ്ട്ര തലത്തിലേക്ക് ചുവടുവെക്കാന്‍ സഹായിക്കുക എന്നതാണ് യു.എസിന്റെ പ്രാഥമിക തീരുമാനമെന്ന് അജ്ഞാത സ്രോതസുകളില്‍ നിന്ന് മനസിലാക്കിയതായി പൊളിറ്റിക്കോ വ്യക്തമാക്കി.

ഫലസ്തീന്‍ അതോറിറ്റി നിലവില്‍ വെസ്റ്റ് ബാങ്കിലാണ് ഭരണം നടത്തുന്നത്. ഹമാസ് പരാജയപെടുത്തുന്നതിന് മുമ്പ് 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അതോറിറ്റി ഗസയുടെ നിയന്ത്രണമായിരുന്നു കൈയ്യാളിയിരുന്നത്.

എന്നാല്‍ പിന്നീട് ഇരു സംഘടനകളും രാഷ്ട്രീയമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഒരു ഫലസ്തീന്‍ രാഷ്ട്രത്തിന് കീഴില്‍ വെസ്റ്റ് ബാങ്കിനെയും ഗസയേയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

നിലവില്‍ ഗസ ഭരിക്കാന്‍ ഫലസ്തീന്‍ അതോറിറ്റി യോഗ്യമല്ലെന്ന് വാഷിങ്ടണ്‍ ചൂണ്ടിക്കാട്ടി. അഴിമതിയും കാര്യക്ഷമതയില്ലായ്മയുമാണ് അതിന് കാരണമെന്നും യു.എസ് പറയുന്നു. സംഘര്‍ഷാനന്തര ഗസയില്‍ ഒരു സുരക്ഷാ ഘടന ഉണ്ടായിരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും യു.എസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പൊളിറ്റിക്കോയോട് പറഞ്ഞു.

അതേസമയം കൃത്യമായ സമാധാന ഉടമ്പടി ഇല്ലാതെ ഗസയിലേക്കുള്ള തന്റെ പാര്‍ട്ടിയുടെ തിരിച്ചുവരവ് ഫലസ്തീന്‍ ജനത അംഗീകരിക്കുകയില്ലെന്ന് പി.എയുടെ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ് ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫലസ്തീനിയന്‍ അതോറിറ്റി ഗസയെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് എഫ് 16 അല്ലെങ്കില്‍ ഇസ്രഈലി ടാങ്കറുകളില്‍ കയറുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് തന്റെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത്തരത്തിലുള്ള നീക്കത്തെ ചെറുക്കുമെന്നും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

Content Highlight: U.S says Palestinian Authority unfit to take control of Gaza after conflict

ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍

1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്

2) മൊസാദിന്റെ സുഹൃത്ത്, ഇസ്രഈല്‍ പിടിച്ചെടുത്ത ഇസ്രഈല്‍ കപ്പലിന്റെ ഉടമസ്ഥന്‍; ആരാണ് റാമി ഉന്‍ഗര്‍ ?(22/11/2023)

3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023) എ.കെ. രമേശ്

4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ

5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023) Zachary Foster

6) ഇസ്രഈല്‍ ആശുപത്രികളെ എല്ലാ കാലത്തും ആക്രമിച്ചിരുന്നു; ചരിത്രത്തില്‍ നിന്നും 5 തെളിവുകള്‍(26/10/2023) നോർമൻ ഫിങ്കൽസ്റ്റീൻ

7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ

8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്

9) ഇസ്രഈലിന്റേത് ഉടമ്പികളോ കരാറുകളോ അംഗീകരിക്കാത്ത ചരിത്രം; ഫലസ്തീനികളുടെ മുന്നിലുള്ള ഏകവഴി പോരാട്ടം (10/10/2023) പി.ജെ. വിൻസെന്റ്/സഫ്‌വാൻ കാളികാവ്

10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ