| Friday, 8th November 2019, 7:58 am

തീസ് ഹസാരി കോടതി സംഘര്‍ഷം; രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീസ് ഹസാരി കോടതിക്ക് മുന്നിലെ പൊലീസ്- അഭിഭാഷക സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സ്ഥലം മാറ്റം.

സ്‌പെഷ്യല്‍ കമ്മീഷണറായ സഞ്ജയ് സിംദിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായും ഡെപ്യൂട്ടി കമ്മീഷണറായ ഹരിന്ദര്‍ സിംഗിനെ റെയില്‍വേയിലേക്കുമാണ് മാറ്റിയത്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംഘര്‍ഷത്തിനിടെ യുണിഫോമിലുണ്ടായിരുന്ന വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് തോക്ക് കവര്‍ന്നതായി പരാതി ഉയര്‍ന്നിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

തീസ് ഹസാരി കോംപ്ലക്സിനുള്ളിലെ പാര്‍ക്കിംഗ് തര്‍ക്കമാണ് അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഒരു അഭിഭാഷകന്‍ തന്റെ കാര്‍ ലോക്കപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതിനെ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകര്‍ കൂട്ടത്തോടെ പ്രതിഷേധിക്കാനെത്തിയപ്പോള്‍ പൊലീസുകള്‍ സ്വയം രക്ഷക്കായി മുറിയില്‍ കയറി ഒളിക്കുകയും അഭിഭാഷകര്‍ റൂമിന് പുറത്തെ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് പൊലീസുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പിന്നാലെ അഭിഭാഷകരും രംഗത്തെത്തി. കോടതി സമുച്ചയത്തിന് മുന്നിലാണ് അഭിഭാഷകരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടയില്‍ രണ്ട് അഭിഭാഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more